കലാമണ്ഡലം രാമൻകുട്ടിനായർ: ഓർമയിലെ നക്ഷത്രം

കലാമണ്ഡലം രാമൻകുട്ടിനായർ: ഓർമയിലെ നക്ഷത്രം

പി.എം. നാരായണൻ

കല്ലുവഴിച്ചിട്ടയുടെ കാർക്കശ്യങ്ങളിൽ അഭിരമിക്കുമ്പോഴും വ്യക്തിപരമായി നിറയെ ഇളവുകളും അയവുകളും സഹൃദയലോകത്തിന് സമ്മാനിച്ചുപോന്നു കഥകളി ആചാര്യൻ കലാമണ്ഡലം രാമൻകുട്ടി നായർ. കൗതുകരമായ അത്തരം നുറുങ്ങുകളുടെ സമാഹാരമാണ് ഈ ലേഖനം.

ആശാനെക്കുറിച്ച് ഓർക്കുമ്പോൾ അരങ്ങത്തെ നിരവധി വേഷങ്ങൾ ഉള്ളിൽ തിക്കിത്തിരക്കി വന്നുനിറയുന്നതോടൊപ്പം അരങ്ങിൽനിന്നല്ലാത്ത രസകരമായ ചില സന്ദർഭങ്ങളും തെളിയും.

അങ്ങനെ ചിലവ...

പാലക്കാട് ജില്ലയിൽ എൻറെ എളമ്പുലാശ്ശേരി നാട്ടിലെ നാലുശ്ശേരിക്കാവിലെ ഒരു കളി. ദേവയാനീചരിതവും ബാലിവിജയവും. കലാമണ്ഡലം രാമൻകുട്ടിനായരുടെ രാവണൻ. കഥയിലെ ആട്ടങ്ങളുടെ കമൻററി പതിവുണ്ടായിരുന്നു അന്ന്.

കചൻ ശുക്രാചാര്യരുടെ ആശ്രമക്കാഴ്ചകൾ വർണ്ണിക്കുകയാണ്. തപോവനവർ ണനയിൽ ഒരു പതിവിനമായ "ശിഖിനീശലഭം..." ആണ് വിസ്തരിക്കുന്നത്. കമൻററിഎന്റെ വക. കുറച്ചു കഴിഞ്ഞ് എന്തോ ഒരു കാര്യത്തിനു വേണ്ടി അണിയറയിൽ ചെന്നപ്പോൾ വേഷം ഏതാണ്ട് ഒരുങ്ങി ഇരിക്കുന്ന ആശാൻ എന്നെ അടുത്തേക്ക് വിളിച്ചു: "എന്താ മാഷേ? അവിടെ കമന്ററീല് പാറ്റ തീയില് വീണിട്ട് ദഹിക്കാതെ പറന്നു പൊങ്ങീന്നും ഒക്കെ പറയണ കേട്ടൂലോ..."

" ആശ്രമവർണ്ണനയായിരുന്നു. ശിഖിനീശലഭം എന്ന ശ്ലോകമാണ് ആടിയത്. "

" ഓഹോ…" ഒരു അസാധ്യ പുഞ്ചിരി. പറച്ചിലിൽ എനിക്കെന്തെങ്കിലും അബദ്ധം പറ്റിയോ എന്നാലോചിച്ചു നിൽക്കുമ്പോൾ ആശാൻ തുടർന്നു: "ഈ കള്ളൂകുടിയൻ സാമിടെ ആശ്രമത്തിലല്ലേ ശിഖിനീശലഭം!"

ആ ചിരി വീണ്ടും.

കലാമണ്ഡലം രാമൻകുട്ടിനായരുടെ ചൊല്ലിയാട്ടം:

 You need to a flashplayer enabled browser to view this YouTube video


മനസ്സ് നിറഞ്ഞ ബാഹുകൻ

മറ്റൊരിക്കൽ നാലുശ്ശേരിക്കാവിലെ കളിക്ക് ഏല്പിക്കാൻ കുഞ്ചുവേട്ടൻ എന്നുവിളിക്കുന്ന ടി.എം. ഗണപതിയും ഞാനും കൂടി ആശാൻറെ വീട്ടിലെത്തി. കളിയുടെ ദിവസം അറിയിച്ചു. എന്താ കഥ എന്ന് ആശാൻ.
 
"നളചരിതം നാലാം ദിവസം. ആശാൻറെ ബാഹുകൻ വേണംന്നാ മോഹം," ഞാൻ അറിയിച്ചു.

എന്നെ അടിമുടി ഒന്നു നോക്കി. പിന്നെ കുഞ്ചുവേട്ടനെയും.

"എൻറെ ബാഹുകനോ?" അപ്പോഴത്തെ ഭാവം എഴുതി ഫലിപ്പിക്കുക വയ്യ. ഞാനല്പം പരിഭ്രമിച്ച് കുഞ്ചുവേട്ടനെ നോക്കി.

ഒന്നാലോചിച്ച് ആശാൻ പറഞ്ഞു: " ആയിക്കോട്ടെ. എഞ്ചിനീയറും മാഷും പറഞ്ഞാൽ പിന്നെ എന്താപ്പൊ പറയണ്ടത്?"

കോട്ടക്കൽ ശിവരാമാശാൻറെ ദമയന്തിയും കലാമണ്ഡലം ഗംഗാധരൻറെ പാട്ടുമാണ് ഉദ്ദേശിക്കുന്നതെന്നുകൂടി പറഞ്ഞുറപ്പിച്ച് മടങ്ങുമ്പോൾ ഞാൻ കുഞ്ചുവേട്ടനോട് ചോദിച്ചു. "ആശാന് മുഷിഞ്ഞിട്ടുണ്ടാവ്വോ?"

"ഹേയ്, അതൊന്നൂല്യ. ചെർപ്പുളശ്ശേരി കഥകളി ക്ലബ്ബിൽ ഞാൻ (നളചരിതം) മൂന്നാം ദിവസൊക്കെ ചെയ്യിച്ചിട്ട്ണ്ട്."

ആശാൻറെ ആ 'നാലാം ദിവസം' ബാഹുകൻ എൻറെ പ്രതീക്ഷ പോലെത്തന്നെ നന്നായി. മിതമായി ചെയ്തു. ശിവരാമനാശാനും ഗംഗാധരാശാനും കൂടി മനസ്സ് നിറയ്ക്കുകയും ചെയ്തു.

കാശു വാങ്ങാതെ ദുര്യോധനൻ

'കളിവട്ട'ത്തിൻറെ ഒരു കളി കിഴാറ്റൂരിൽ. പഴേടം വാസുദേവൻ മാഷാണ് സംഘാടകൻ. വാസുപ്പിഷാരോടിശിവരാമൻ ടീമിൻറെ 'നാലാം ദിവസം'. കലാമണ്ഡലം ഹൈദരാലിയുടെ പാട്ട്. തുടർന്ന് രാമൻകുട്ടിനായരാശാൻറെ പതിഞ്ഞ പദം മുതൽക്കുള്ള ദുര്യോധനനും ഉണ്ണിത്താൻറെ ദുശ്ശാസനനുമായി ദുര്യോധനവധം. ഇരമ്പിയ കളി.


അന്നത്തെ 'സോദരന്മാരേ…'.  'ഉചിതമഹോ …' 'ധർമ്മനന്ദന....' എന്നീ പദങ്ങൾ ഇപ്പോഴും മനസ്സിൽ തെളിഞ്ഞുകിടപ്പുണ്ട്.

വേഷം കഴിഞ്ഞ് തുടച്ച് മടക്കയാത്രയ്ക്കാരുങ്ങി അണിയറയിൽ ഇരിക്കുന്ന ആശാൻറെ അടുത്തേക്ക് ഒരു കവറുമായി പഴേടം എത്തി. "എന്താ ദ് ?" കവർ നീട്ടിയപ്പോൾ ആശാൻറെ ചോദ്യം.

" ഒരു വഴിച്ചെലവ്. അത്രേ ള്ളൂ…" പഴേടത്തിൻറെ ഭവ്യമായ മറുപടി.

"എന്നെ ജീപ്പില് ങ്ങ്‌ട് കൊണ്ടുവന്നു. അങ്ങ്ട് ആ ജീപ്പിൽത്തന്നെ കൊണ്ടാക്കണം. അത്രേള്ളൂ. പിന്നെ എനിക്കെന്താ വഴിച്ചെലവ്? അതൊന്നും വേണ്ട. മാഷ് അത് കയ്യില് വെച്ചോളൂ., " അസന്ദിഗ്‌ധമായ മറുപടി. പഴേടം കുറച്ചുകൂടി നിർബ്ബന്ധം പറഞ്ഞുനോക്കി. രക്ഷയില്ല.

"ഈ കളിക്ക് ഏല്പിക്കുമ്പൊത്തന്നെ മാഷ് പറഞ്ഞിട്ട്ണ്ട്. കാശൊന്നും ണ്ടായിട്ടല്ല, മോഹാ യിട്ടാണ് ന്ന്. വഴിച്ചെലവൊക്കെയേ ണ്ടാവുള്ളൂ ന്നും. എനിക്കാണെങ്കിൽ ജീപ്പില് അങ്ങടും ഇങ്ങടും. വഴീലൊരു ചെലവൂല്യ. അത് വേണ്ട."

ആശാൻ ഒരു രൂപ വാങ്ങിയില്ല.

നാട്ടിലെ കളിക്ക് ആശാനെ മോഹിച്ച് ഏല്പിപ്പിക്കുമ്പോൾ സാമ്പത്തിക പരിമിതിയെക്കുറിച്ച് പഴേടം വാസുദേവൻ പറഞ്ഞ വാക്കുകൾ ആശാൻ മറന്നിട്ടേയില്ലായിരുന്നു. അപ്പോൾ എടുത്ത തീരുമാനമാണ് പഴേടത്തിന്റെ കളിക്ക് പ്രതിഫലം വേണ്ട എന്നത്.

കലാമണ്ഡലം രാമൻകുട്ടി നായരുടെ ലവണാസുരവധം ഹനൂമാൻ :

 You need to a flashplayer enabled browser to view this YouTube video

കാരാകുർശ്ശിയിലെ താരം

സമാനമായ അനുഭവം എനിക്കുമുണ്ടായി കുറേ വർഷങ്ങൾക്കു ശേഷം.

എൻറെ നാടിനടുത്തുള്ള കാരാകൂർശ്ശി ഹൈസ്കൂളിലെ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യാൻ ഒരു വിശിഷ്ട വ്യക്തി വേണം. ഞാൻ ആശാനെ വിളിച്ചു. വരാമെന്നേറ്റു.

കലോത്സവദിവസം കൃത്യസമയത്ത് മകൻ അപ്പുക്കുട്ടൻമാഷ്ടെ കാറിൽ ആശാൻ സ്കൂളിലെത്തി. വേദിയിൽ പൊന്നാടയണിയിച്ച് സ്വീകരിച്ചു. എട്ടുപത്ത് മിനിട്ട് നീണ്ടുനിന്ന പ്രസംഗത്തോടെ ഉദ്ഘാടനം നിർവ്വഹിച്ചു.  കുറച്ച് കുട്ടികളുടെ സംഘത്തിനോട് കഥകളിയെക്കുറിച്ച് ചിലത് പറയണമെന്ന് ഒരാവശ്യം സ്‌കൂളുകാർ ഉന്നയിച്ചു. ആവാമല്ലോ എന്ന് ആശാൻ.


ഒരു ക്ളാസ് മുറിയിൽ മുപ്പത്-നാല്പത് കുട്ടികൾ. ആശാൻ ഇരുന്ന് പറഞ്ഞുതുടങ്ങി. ഒരു മുദ്ര കാണിച്ച് "ഇതെന്താ അറിയ്യോ?" എന്നു ചോദിച്ചപ്പോൾ ഒരു പെൺകുട്ടി ഉത്തരം പറഞ്ഞു. അത്ര പരിചിതമായ മുദ്രയായിരുന്നില്ല അത്. നക്ഷത്രം എന്നോ മറ്റോ ആയിരുന്നു. അതെങ്ങനെ പഠിച്ചു? ആശാൻ ആ കുട്ടിയോട് ചോദിച്ചു. ഞാൻ നാലില് പഠിക്കുമ്പൊ വാക്കട സ്കൂളിൽ വന്ന് ആശാൻ കാണിച്ചു തന്നിട്ട്ണ്ട്. ആശാന് അത്ഭുതവും സന്തോഷവുമായി. അവളെ ഗംഭീരമായി അഭിനന്ദിച്ചു. ഇരുന്നിടത്തു നിന്ന് എണീറ്റിട്ടായി പിന്നെ വർത്തമാനവും അഭിനയവുമെല്ലാം. ഏതാണ്ട് ഒരു മണിക്കൂർ നേരം ആശാൻ രസമായി കുട്ടികളുടെ കൂടെക്കൂടി.

സ്കൂളിലെ നടത്തിപ്പുകാർ മാഷന്മാർ എന്നെ വിളിച്ച് ആശാന് എന്താണ് കൊടുക്കുക എന്നു ചോദിച്ചു. സ്വീകരിക്കാൻ സാധ്യത കുറവാണ്, എന്ന് ഞാൻ പറഞ്ഞു. ആയിരം രൂപ ഒരു കവറിലിട്ട് അത് കൊടുക്കാൻ എന്നോട് പറഞ്ഞപ്പോൾ ഞാൻ ഒഴിഞ്ഞുമാറി മെല്ലെ പുറത്തിറങ്ങി. ഇത്തിരി സമയം കഴിഞ്ഞ് മറുവശത്തുകൂടി ആശാൻ ഇറങ്ങി കാറിൽ കേറുന്നത് ഞാൻ ഇത്തിരി മാറിനിന്ന് നോക്കി. അതിനിടെ ഒരു മാഷ് വന്ന് ആശാൻ മാഷെ അന്വേഷിക്കുന്നു എന്നു പറഞ്ഞപ്പോൾ ഞാൻ കാറിനടുത്തേക്ക് ചെന്നു.

"മാഷേ, എന്താ പ്പൊ ഇങ്ങനെയൊക്കെ?" ആശാൻ ഗൗരവത്തിൽ എന്നോട്.

"എന്താ, മനസ്സിലായില്ല."

" ഒരു കവറും അതില് കാശുമൊക്കെ തരണത്? ഞാനത് വാങ്ങിയില്ല."

"വഴിച്ചെലവാവും ആശാൻ," ഞാൻ അല്പം പരുങ്ങി.
" ഞാൻ അപ്പുട്ടൻറെ കാറിലാണല്ലോ വന്നത്. വേഷം കെട്ടീട്ട്ല്യ.  ഞാൻ പ്രസംഗത്തിന് പൈസ വാങ്ങാറില്യ."

എന്നിട്ട് മടിയിൽ ഒരു കിറ്റിൽ വച്ച ഷാളെടുത്ത് ഉയർത്തിക്കാട്ടി. "പ്രസംഗിച്ചതിന് ഇത് കിട്ടീട്ട്ണ്ട്. അത്രേ വേണ്ടൂ. ന്നാൽ അങ്ങനെ… " ഒരു ചെറു പുഞ്ചിരിയോടെ ഞങ്ങളെ നോക്കി ആശാൻ കാർ വിട്ടോളാൻ ആംഗ്യം കാട്ടി.


തീവണ്ടിയിലെ മുത്തശ്ശൻ

ആശാനെ അതിഗൗരവക്കാരനായിട്ടാണ്  എല്ലാവരും കരുതാറ്. പലപ്പോഴും (വേണ്ടപ്പോഴെല്ലാം) അങ്ങനെയാണുതാനും. എന്നാൽ അതിനു നേർവിപരീതമായ അനുഭവങ്ങൾ ധാരാളമുണ്ടായിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടു മുമ്പ്,

എൻറെ മോന് രണ്ടു വയസ്സ്. ഞാനും ലീലയും മോനും കൂടി തിരുവനന്തപുരത്തേക്ക് ഒരു യാത്ര. പകലാണ്. വണ്ടി ഏതെന്ന് കൃത്യമായി ഓർമ്മയില്ല. ഷൊർണ്ണൂരിൽ ഞങ്ങൾ കയറിയ കംപാർട്ട്മെൻറിൽത്തന്നെ ഇത്തിരി കഴിഞ്ഞപ്പോൾ ആശാൻ കേറി. കൂടെ കഥകളിപ്പാട്ടുകാരൻ പാലനാട് ദിവാകരൻമാഷും.

എന്നെ കണ്ടപാടെ ആശാൻ നേരെ അപ്പുറത്തുള്ള സീറ്റിൽ വന്നിരുന്നു. എങ്ങോട്ടാണ് യാത്രയെന്ന് കുശലം ചോദിക്കലായി. രണ്ടുപേരും തിരുവനന്തപുരത്ത് കരിക്കകം ക്ഷേത്രത്തിൽ കളിക്ക് പോവുകയാണ്. പാലനാട് ഇത്തിരി വർത്തമാനം പറഞ്ഞശേഷം മേലേ ബർത്തിൽ കേറിക്കിടന്നു. ആശാൻ പിന്നെയും ചിലത് പറഞ്ഞുകൊണ്ട് സീറ്റിൽത്തന്നെ.

ഇതിനിടെ മകൻ ആശാനെ നോക്കിയൊരു ചിരി പാസ്സാക്കി. അതൊരു തുടക്കമായിരുന്നു. ആശാൻ അവനെ നോക്കി ചിരിച്ചു. എന്നിട്ട് കൈനീട്ടി. വലിയ മോതിരങ്ങളണിഞ്ഞ വണ്ണൻ വിരലുകൾ അവന് നന്നേ ഇഷ്ടപ്പെട്ടു. അവൻ വിരലിൽ പിടിക്കാൻ തുടങ്ങിയപ്പോൾ ആശാൻ കൈ പിൻവലിച്ചു. പിന്നെ വീണ്ടും നീട്ടി. അവൻ കുടുകുടാ ചിരിച്ച് വിരലുകളിൽ പിടിക്കാനുള്ള ശ്രമം തുടർന്നു. ഞങ്ങളെയൊന്നും മൈൻഡ് ചെയ്യാതെ അവർ കളിയിൽ മുഴുകി. ഞാനും ലീലയും ആ കളി കണ്ട് ആസ്വദിച്ച് ഇരുന്നു.

ആശാൻറെ 'ലവണാസുരവധ'ത്തിലെ ഹനുമാനെയാണ് എനിക്ക് ഓർമ്മ വന്നത്. ലവകുശന്മാരോടു കളിയായുള്ള  ഏറ്റുമുട്ടലിന്റെ ഒരു പുനരാവിഷ്കാരം. പരിസരം മറന്ന് സമയം മറന്ന് ഇരുവരും. എപ്പോഴാണത് കഴിഞ്ഞതെന്ന് ഓർമ്മയില്ല. മുത്തച്ഛനും കുഞ്ഞുമോനും തമ്മിലുള്ള ആ കളിതമാശകൾ എൻറെ മനസ്സിൽ ഇന്നുമുണ്ട്. പിന്നീട് ആശാൻറെ ലവണാസുരവധം ഹനുമാൻ കാണുമ്പോഴൊക്കെ ഈ സന്ദർഭം എന്റെ മനസ്സിൽ ഓടി വന്നിരുന്നു.

(കഥകളി സംഘാടകനും ആസ്വാദകനും നിരൂപകനും ആണ് ലേഖകൻ. റിട്ടയേഡ് സ്കൂളദ്ധ്യാപകൻ. 2020ലെ പിറന്നാളിലെ ഫേസ്‌ബുക്ക് പോസ്റ്റാണ് ആധാരം.)

 

embed video powered by Union Development


Kalamandalam Gopi: Tribute to Timelessness

 

Kalamandalam Gopi: Tribute to Timelessness

Sreevalsan Thiyyadi

Gopiyasan as Arjunan in Subhradraharanam

Contemporary Kathakali’s patriarch turns 84 tomorrow.Shatabhishekam, as the occasion is known, falls on May 23, 2021.A piece I wrote on the master 12 years ago merits no major change in content even today. Unsurprising, given the permanence of the master’s grace.

Years ago — in 1987 to be precise — Kalamandalam Gopi was portraying a romantic scene. All decked up, the Kathakali maestro was presenting the gestural version of one beautiful object he has shown innumerable times in the form of a slow-paced mudra: lotus. The visual charm of that minute-long mime was so engrossing for the audience at a central Kerala temple that one among them got up and walked on to the two-foot-high wooden dais. There, as Gopi was holding his palms together in the shape of that showy flower, our man in a trance-like state dropped a coin into the master’s hands. As if an offering to God.

A few seconds later, the mudra was over and Gopi’s hands parted rhythmically. The clank of the falling coin sank in the background percussion, and the dancer coolly continued his performance. The inopportune dakshina left no disgust in his face; the emotion still was unflaggingly shringara.

Twenty-two years later, the master won a distinguished national award by the name of the same mudra: Padma anyway means lotus. He was 71 then. Soon after the good news from Delhi broke, Gopi was doing what he had been for all these six decades: performing Kathakali. Again, in central Kerala — coincidentally, not far from his sleepy, but culturally rich, native place.

The metamorphosis

Like many world-class artistes, Gopi’s transformation has been an amazing tale — as from a dusky kid in his verdant semi-hilly Kothachira village off Pattambi to gaining mastery in a sophisticated dance-theatre. As a chirpy pre-teenager, he dabbled in Ottan Thullal, but the folksy mono dance was too modest to accommodate his genius. Soon, after a year’s Kathakali-learning stint in the neighbourhood Nareri Mansion, he appeared the famous Kalamandalam. It needed only a split-second look at the teenager’s chiselled facial features for the performing arts centre’s founder, poet Vallathol Narayana Menon, to induct Gopi as a student. There, the pupil’s artistic effervescence was evident like the gurgling Bharatapuzha that flowed by the institution. However, given his innate potential to emote, Gopi soon began to exhibit his eclecticism.

Kalamandalam Gopi as King Nala on the wedding night:

You need to a flashplayer enabled browser to view this YouTube video

His super-senior Kalamandalam Krishnan Nair, the over-arching 20th- century artiste who transcended region-specific aesthetics in Kerala, inspired him to explore the power of the movements of eyes and cheeks in a theatre that is also Kathakali. By his midtwenties, Kalamandalam Gopi had arrived on the scene.

Steps in ascension

Gopi’s salad days were bohemian. He was festively unpredictable. The gravitas he would lend to King Nala — arguably his masterpiece — in the first scene might slip into near-tomfoolery past midnight once Gopi returned to perform after a break. His love for liquor was a matter of anguish for Kathakali buffs — ironically, they poured the soda for him. The tall man remained lanky during much of his middle age; you often heard news that Gopi performed divinely at one place and was hooted out at another.

Gopiyasan off the stage

Even so, organisers knew Gopi had to be there to ensure a crowd. In the best of moods, he’d be cheerful — talking fluently in the greenroom with a nasal rasp in his voice and all of a sudden breaking into loud guffaws that betrayed his rustic innocence. Sense of humour has rather eluded him, but a boyish charm in his conversations has always won Gopi a legion of friends and admirers — notably females — in his homeland and abroad.

Of late, with all soda and no alcohol, the master has put on weight. His cheeks have turned fleshy and his very visage between the paper-cuts has broadened gracefully. In short, the Gopi on stage has grown handsomer with age. Often, he is choosy about roles — even finicky about his accompanists.

Crowning glory

Gopiyasan as Nala

At the age of 84, his movements have acquired a unique mellow. The class remains unchanged, though the Covid-19 epidemic has largely locked down the world of Kathakali for 15 months now.

Till then, Gopi’s original bubbly nature have continued to find real-time reflections on the stage when he enacts melodramatic roles like Nala, Rugmangada or Karna, yet a regimented tutelage he received long ago would dictate their border. That’s why his Bahuka, even during a streak of unfettered talk with his separated wife’s companion, Keshini, would essay his just-over chariot ride with elegant economy of space. And if one is keen to watch how rigid grammar doesn’t become a burden for the actor and killjoy for the audience, Gopi’s protagonists like Bhima and Arjuna in the weighty Kottayam plays could be the best examples.

His give-and-take approach to the arts in general has enriched Kathakali’s aesthetics.

Kalamandalam Gopi at a demonstration:

You need to a flashplayer enabled browser to view this YouTube video

For instance, the postures Gopi strikes while depicting the hoods of snakes around Lord Shiva have a touch of Bharatanatyam — or even the Nataraja idol itself. On the other end of the prism, the way his Nala would romance with Damayanti cannot but remind the average Malayali of Prem Nasir, the late actor whose early films made waves in Kerala’s entertainment history when Gopi was in his formative years. His range of histrionics has for long been undisputed. Sonal Mansingh once said, “Gopi is the most powerful dancer I’ve ever come across.” Piquantly, the Odissi danseuse went on to win a Vibhushan, while Gopi only got a Padma Shri. That, sadly, remains the case till date.

(The writer is an arts journalist based in Thrissur.) 

embed video powered by Union Development


How a costume artist bridged Kathakali and Krishnanattam

How a costume artist bridged Kathakali and Krishnanattam

Sreevalsan Thiyyadi

 Veteran Silpi Janardanan calls for an update in the training of make-up and costume-making in two Kerala classical performing arts

Back from school one evening, K V Janardanan thought he would sketch an elephant the teacher had taught him that forenoon. The nine-year-old tried his artistry on the front wall of their modest house in central Kerala. The work invited furious rebuke from the boy’s mother. Indignant, he chose to mould the animal’s shape out of clay.

An anthill in the backyard turned out to be the raw material. “I shaped the tusks from a pair of twigs. I painted them white by applying lime, the mineral. The installation was even lent a miniature caparison and parasol among all the paraphernalia you see at temple festivals,” the artist shrugs, recalling the incident at his house near Pattambi in Palakkad district.

The artwork impressed Janardanan’s drawing master in fourth standard. “Good attempt,” said A V Ganapathy, and gave the pupil a prefix — Silpi. The Sanskrit word means the same in Malayalam: sculptor. “Soon, almost everyone in my Peringode village began calling me so. Many don’t know my real name today.”

Silpi Jananadranan working on the face of iconic Kalamandalam Krishnan Nair

Five-and-a-half decades have passed since the future-indicative episode. And Silpi has been a reputed make-up hand for Kathakali since his twenties. What’s more, he went on to become the only chutti artiste of the dance-theatre to engage simultaneously with the costume for the pre-classical performing art of Krishnanattam.

The twin career has taught Silpi a lot of things like none other about the backstage properties of the two art-forms. At 64, he is not eager to list them in one go. “By chance you discover certain curious correlations and arrive at conclusions. Some can be disputable. Yet they are my convictions,” he says nonchalantly. “It’s all there in nature. Only, you need to observe them.”

Bridged views

Silpi was 33 when Guruvayur Devaswom which administers the famed Srikrishna temple recruited him at its Krishnanattam institution. He served the troupe for 23 years, maintaining and modifying its accoutrement, before retiring in 2012. During afterhours, he showed up at Kathakali greenrooms on invitations. And worked on the faces of veterans as well as newcomers. After all, his formal training with the art has been in the mid-1970s as a student at Unnayi Warrier Kalanilayam — a reputed Kathakali school in Irinjalalakuda of Thrissur district.

“If you take the costume items called koppu, Krishnanattam has many more of them vis-à-vis Kathakali. I realised this basic fact soon after joining the Guruvayur institution,” he notes. “Even so, their looks warranted an update. Either dull in colour or meriting a modified shape, I chose to work on them in my little ways.”

 

It wasn’t easy. “In fact, it was even tricky,” Silpi concedes. “By when I was headed the mission in the 1990s, Krishnanattam had borrowed majorly from Kathakali, which had a dominating influence on the ancient Sanskrit Koodiyattam theatre as well. So I had to ensure that the koppu I altered in whatever dose didn’t add to the identity crisis of Krishnanattam in looks.”

A good sense of colour schemes is essential for a costume artist who is into traditional arts, according to Silpi. “The selection of shade of the border of the cloth covering the puffed-up material round the waist is of importance. Also, its ideal width,” he says. “We out to have the combined wisdom of a creative carpenter and a tailor.”

Why a red skirt for the Little Lord in five-century-old Krishnanattam, when Puranas describe him as Peetambara, one in yellow clothe? “Well,” reasons Shilpi, referring to Zamorin Manaveda (1585-1658) who penned the Sanskit poem Krishnagiti that lends lyrics to the art, “The king typically blesses the boy donned as Krishna going to perform. And would gift the crimson veerali silk. You robe it then and there; that’s the genesis.”

Interventions required

When it comes to Kathakali, Silpi sees a flaw in one fundamental practice of learning chutti. “The students work on a mud-pot with its base up. Get real! The human visage is never that round or smooth,” he points out. “It’s high time we worked on fiber moulds that resemble our faces.”

Silpi Janardanan receiving an honour in 2014

More strikingly, Silpi reveals that his formal debut was without the makeup guru Kalanilayam Parameswaran knowing about it. “In my first year of training, the institution’s troupe once reached Thrissur to perform Kathakali. The chutti man failed to turn up and my teacher was away too. Elders assigned me to work on the face of the evening’s sole character, Krishna. I was bound to obey.”

That said, Silpi cautions against a “general servility” among chutti artists. “Remember, even face-work is not just painting, but sculpting too,” he says, revealing plans to come out with a book on the art. “Sadly, there are no standard procedures in its practice. The loose ends must be tied.”

(The writer follows Kerala’s performing arts. A truncated version of this article appeared in The Hindu (Friday Review) on April 16, 2021.)

 



വെച്ചൂർ കുഞ്ഞൻ പണിക്കർ അഥവാ തങ്കമണിപ്പിള്ള

വെച്ചൂർ കുഞ്ഞൻ പണിക്കർ അഥവാ തങ്കമണിപ്പിള്ള

 

ശ്രീവൽസൻ തിയ്യാടി

രണ്ടു പേരുകളിൽ അറിയപ്പെട്ടിരുന്നു. തുള്ളലും കുറത്തിയാട്ടവും പ്രയോക്താവ്. പോയനൂറ്റാണ്ടിൽ ജീവിച്ച കലാകാരൻറെ സർഗശേഷിപ്പുകളിലേക്ക് ഒരു നോക്ക്.

 

കുഞ്ഞൻ പണിക്കർ എന്നായിരുന്നു രേഖകളിൽ പേര്. പ്രസിദ്ധി കിട്ടിയതോടെ ഏറെയും തങ്കമണി പിള്ള എന്നായി. മാറ്റത്തിന് കാരണം മഹാരാജാവ്.

തൃപ്പൂണിത്തുറ ഉത്സവത്തിന് നിത്യം തുള്ളൽ അവതരിപ്പിക്കും പയ്യൻ. വൃശ്ചികപ്പക്കല് പൂർണത്രയീശ ക്ഷേത്രത്തിലെ ശീവേലി കഴിഞ്ഞാൽ ഉച്ചയോടെ തുടങ്ങും പാടിയുള്ള ആട്ടം. തെക്കേ മതിലുയരം ചേർന്നുള്ള തട്ടുമാളികയിൽ. മുൻനിരയിൽ പ്രഭുകുടുംബാംഗങ്ങൾ. പിന്നണിയായി ജാൽറയും തൊപ്പിമദ്ദളവും പ്രയോഗിക്കുന്നവർ. കുഞ്ചൻ നമ്പ്യാർ കുറിക്കുകൊള്ളിച്ചെഴുതിയ വരികൾ ഇടവിട്ടുള്ള മുദ്രകളോടെ ചൊല്ലുന്നത് കൊച്ചി ഭരണാധികാരിക്ക് അമ്പേ ബോധിച്ചു. സമ്മാനം വാങ്ങാൻ കുഞ്ഞനെ അടുത്തേക്ക് വരുത്തിയപ്പോൾ വിളിച്ചു: തങ്കമണി.

തിരുവിതാംകൂറുകാരണാണ് യുവാവ്. സ്വദേശം വൈക്കത്തിനടുത്ത് വെച്ചൂര്. അങ്ങോട്ടൊക്കെ ജാതിനാമങ്ങൾ ചിലവ മൊത്തംസമുദായത്തിൻറെ ഈഷൽഭേദങ്ങളോടെ ഉപയോഗിക്കാറുണ്ട്.
 
"അങ്ങനെയാണ് അച്ഛന് പേര് രണ്ടുണ്ടായത്," എന്ന് എൻ.കെ. രമാദേവി. പഴയ കൊച്ചിതലസ്ഥാന പട്ടണത്തിന് ചേർന്നുള്ള പുതിയകാവ് കുരീക്കാട്ട് താമസിക്കുന്ന മകളും തുള്ളൽ കലാപ്രയോക്താവാണ്. വരുന്ന മകരത്തിൽ ഷഷ്ടിപൂർത്തി തികയുന്ന ഈ കുടുംബിനി അന്തരിച്ച തങ്കമണിപ്പിള്ളയെ കണക്ക് കുറത്തിയാട്ടവും അരങ്ങേറ്റും. "അച്ഛൻറെ തുള്ളൽ ഉള്ളിടത്തുതന്നെ മറ്റൊരുനേരം കുറത്തിയാട്ടം ഉണ്ടെങ്കിൽ നോട്ടീസിൽ രണ്ടായി എഴുതും: ആദ്യത്തേതിന് വെച്ചൂർ തങ്കമണി, രണ്ടാമത്തേതിന് വെച്ചൂർ കുഞ്ഞൻ പണിക്കർ."

 



ബ്രിട്ടീഷുകീഴിലെ പ്രവിശ്യയുടെ വാഴ്ചാകേന്ദ്രമായിരുന്ന കോട്ടയ്ക്കകത്തുനിന്ന് തെക്കോട്ട് വസതിയിലേക്ക് ദൂരം 22 നാഴിക. തുള്ളൽ ഉൾപ്പെടെ നാടൻകലകൾ അവതരിപ്പിക്കുന്നവർക്ക് ഉത്സവാന്ത്യം കിട്ടുക അരിയും നാളികേരവും വെളിച്ചെണ്ണയും. ചാർത്ത് എന്നാണ് ഓരോരുത്തർക്കുള്ള പങ്കിന് കണക്ക്. ചാക്കിൽ അതുമായി പുതിയകാവിനപ്പുറം എത്തിയാൽ ചുങ്കമായി. അടയാളമുണ്ട്. കൊതികല്ല്. (കൊ-തി: കൊച്ചി, തിരുവിതാംകൂർ). കൈയിലുള്ള മുതല് അവിടന്നങ്ങോട്ട് എളുപ്പം കടത്താനാവില്ല. നിരോധനമുണ്ട്. പ്രത്യേകവിരുതിൽ ആ കർമം സാധിച്ചെടുത്തിരുന്നുപോൽ തങ്കമണി. "പറഞ്ഞുകേട്ടുള്ള അറിവാണേ," എന്ന് രമാദേവിയുടെ ഭർത്താവ് എം.സി. സുകുമാർ.

കുഞ്ഞനെ തങ്കമണി ആക്കിയ രാമവർമ പതിനേഴാമൻ എന്ന 'ധാർമിക ചക്രവർത്തി' ഒൻപതുവർഷം വാണശേഷം ആലുവാപ്പുഴക്ക് വടക്ക് ചൊവ്വരയിൽ തീപ്പെട്ടു. 1941ൽ. തുള്ളൽക്കാരന് അന്നു പ്രായം 31. പിന്നെയും അരനൂറ്റാണ്ട് അരങ്ങിൽ വിളങ്ങി തങ്കമണി. ആശപ്പെടാതെതന്നെ പുരസ്‌കാരങ്ങൾ പലവ കിട്ടി. ശാരീരിക അവശത തോന്നിയതോടെ 1990കളുടെ തുടക്കത്തിൽ രംഗത്തുനിന്ന് വിരമിച്ചു. ആ ദശകത്തിനൊടുവിൽ മരിച്ചു. പ്രായം 88 കഴിഞ്ഞപ്പോൾ -- 1998 സെപ്തംബർ 23ന്.

വിടപറയുന്നതിന് മൂന്നാണ്ടുമുമ്പ് കേന്ദ്രസർക്കാർ തങ്കമണിയെ ആദരിച്ചു. ദൽഹിയിലുള്ള സംഗീതനാടക അക്കാദമി അവാർഡ് പ്രഖ്യാപിച്ച ആദ്യത്തെ തുള്ളൽക്കാരനായി. ഇതുവരെ അവസാനത്തെയും. രാഷ്ട്രപതി ശങ്കർ ദയാൽ ശർമയിൽനിന്ന് പുരസ്‌കാരം ഏൽക്കുമ്പോൾ തങ്കമണിപ്പിള്ള ചക്രക്കസേരയിലായിരുന്നു. "തീരെ വയ്യാഞ്ഞിട്ടായിരുന്നില്ല അങ്ങനെ വേണ്ടിവന്നത്," എന്ന് രമാദേവിയുടെ ചേച്ചി എൻ.കെ. രാധാമണിയമ്മ. "നടത്തം വല്ലാതെ പതുക്കെ ആയിക്കഴിഞ്ഞിരുന്നു. സമ്മാനജേതാക്കളുടെ നിര നീണ്ടതല്ലേ. ചടങ്ങിലെ ഓരോ നിമിഷവും വിലപ്പെട്ടതും."

 



നല്ലകാലത്തെ പ്രസരിപ്പ്

കൗമാരം തുടങ്ങി സപ്തതി ചെന്നിട്ടും ചടുലമായ ചുവടുകളുടെ ഉടമയായിരുന്നു തങ്കമണിപ്പിള്ള. മനയോല തേച്ചിട്ടാവട്ടെ മേടയ്ക്ക് പുറത്താട്ടെ, ഉത്സാഹിയായിരുന്നു. "പരിപാടികൾ നിറയെയുള്ള വേനൽ കഴിഞ്ഞാലും വെറുതെയിരിക്കുന്ന ശീലമില്ല," എന്ന് മൂത്ത മകൻ ഗോപാലകൃഷ്ണ പണിക്കർ. "മഴക്കാലത്ത് ഇവിടെ വെച്ചൂരെ പറമ്പിൽ കൃഷി ചെയ്യും. തെങ്ങ് അല്ലേലേ ഉണ്ട്. പിന്നെ കാച്ചില്, ചേമ്പ്, ചേന തുടങ്ങി പച്ചക്കറി."

മണൽപ്പരപ്പിൽ വട്ടത്തിൽ കുത്തിയ കുളങ്ങൾ ധാരാളമാണ് വേമ്പനാട് തടാകകരയിലെ ഗ്രാമങ്ങളിൽ. "വെച്ചൂര് ഞങ്ങൾക്ക് അരയേക്കറിലധികമുണ്ട് പറമ്പ്. നല്ലൊരു കുളവും. പച്ചമരുന്ന് ഉപയോഗിച്ച് മെഴുക്കും തേച്ച് വിസ്തരിച്ചു കുളിക്കുമായിരുന്നു അച്ഛൻ മിഥുനം-കർക്കിടകം മാസങ്ങളിൽ. ശരീരം സൂക്ഷിക്കാൻ."

ദേഷ്യം ചുരുക്കമേ വരൂ, എന്നും മക്കൾ. അവരിൽ രാധാമണിയമ്മക്ക് താഴെ എൻ.കെ. പദ്മിനി ചെറുപ്പത്തിൽ മരണപ്പെട്ടു. കുട്ടികളുടെ അമ്മ പിറവം വെള്ളൂർ സ്വദേശിനി കമലാക്ഷിയമ്മ. വൈക്കം മഹാദേവ ക്ഷേത്രത്തിൻറെ വടക്കേനടയിലായിരുന്നു വിവാഹംവരെ താമസം. സാഹിത്യകാരൻ മുഹമ്മദ് ബഷീറിൻറെ ഒരു പെങ്ങൾ തലയോലപ്പറമ്പ് സ്‌കൂളിൽ സഹപാഠിയായിരുന്നു.

തങ്കമണിയുടെ പ്രഥമാനുരാഗം തുള്ളലായിരുന്നു. പിന്നെ കുറത്തിയാട്ടവും. "അതുകൊണ്ടുതന്നെ ആരെയുംകാൾ ശിഷ്യരെ സ്നേഹിച്ചു," എന്ന് രാധാമണിയമ്മ. "അതേസമയം ഞങ്ങള് മക്കള് എല്ലാവരും കലകളിൽ പറ്റുന്നത്ര അച്ഛനൊപ്പം പങ്കുചേർന്നു. നല്ലൊരു കാലമായിരുന്നു."

കുട്ടിയിലേ തുടങ്ങിയതാണ് തുള്ളലിനോട് കമ്പം. വീടിനടുത്തുള്ള ഇടയാഴം സുബ്രഹ്മണ്യക്ഷേത്രത്തിലെ ഉത്സവത്തിന് കണ്ടുള്ള ശീലമാണ് ഈ കലാരൂപം. അച്ഛനായിരുന്നു അമ്പലത്തിലെ മാസപ്പടി. നടുവിലേഴത്ത് മാധവൻപിള്ള. അമ്പലമുറ്റത്തെ പകൽകലാരൂപം കുഞ്ഞന് വലിയ ഇഷ്ടമായി. പഠിക്കാൻ മോഹമുദിച്ചു. അരങ്ങത്ത് കണ്ട കലാകാരൻതന്നെ വൈകാതെ ഗുരുവായി: കുട്ടൻ മേനോൻ. കോട്ടയത്തിനടുത്ത് പരിപ്പ് സ്വദേശി.



കുഞ്ഞൻറെ മാതാവ് നാരായണി അമ്മ കുട്ടനാട്ടുകാരിയാണ്. പുളിങ്കുന്നിന് അടുത്തുള്ള കണ്ണാടി. ആ ഗ്രാമത്തിലായിരുന്നു മകൻറെ ജനനം. 1910 ജൂൺ 10ന്. അച്ഛൻറെ കാര്യദർശിത്വത്തിൽ സംസ്‌കൃതം പഠിച്ചു. സിദ്ധരൂപവും അമരകോശവും ഹൃദിസ്ഥമാക്കി. അങ്ങനെകൂടി ജീവിച്ചുവന്ന കലാതായിരുന്നു കുട്ടൻമേനോന് കീഴിൽ തുള്ളലഭ്യസനം.

പത്തിരുപത്തിയഞ്ച് കഥകൾ മനഃപാഠം ആക്കി. ഓട്ടനും ശീതങ്കനും പറയനും രൂപത്തിൽ ആടാൻ പ്രാപ്തിയുണ്ടാക്കി. അനിയൻ ചിന്നപ്പൻ പണിക്കർ പക്കവാദ്യക്കാരനായി. നമ്പ്യാരുടെതല്ലാത്ത തുള്ളൽക്കഥകൾ ചിലവയും പരിചയിച്ചു. മീശാൻ (കെ.എസ്. കൃഷ്ണപിള്ള എന്ന ഹാസസാഹിത്യകാരൻ) എഴുതിയ 'ശ്രീനാരായണ ഗുരു', 'അയ്യപ്പചരിതം' തുടങ്ങിയവ ഉൾപെടും. അക്കാലത്തെ സ്ഥിരം ശ്രുതിപ്പെട്ടി ഇന്ന് രമാദേവിയുടെ വീട്ടിലുണ്ട്. നിത്യോപയോഗത്തിൽ ഇല്ലെങ്കിലും ഇന്നും ശബ്ദിക്കും.

You need to a flashplayer enabled browser to view this YouTube video 

"അച്ഛൻ കുറത്തിയാട്ടം പഠിച്ചത് ഏഴിക്കര ഗോപാലപിള്ള എന്നൊരു ആശാൻറെ കീഴിലാണ്," എന്ന് രാധാമണിയമ്മ. "വടക്കൻ പറവൂർ അടുത്തുള്ള ആ സ്ഥലത്താണ് ശിവപാർവതിമാർ ദമ്പതിയായി കാടലഞ്ഞ പുരാണഭാഗം തന്തുവാക്കിയ ഈ കലാരൂപം പിറവികൊണ്ടത് എന്നാണ് പൊതുവെ പണ്ഡിതമതം." അവതരണത്തിൽ തമിഴ് മൊഴിയുള്ളതിനാൽ പശ്ചിമഘട്ടത്തിന് അപ്പുറത്തുനിന്ന് വന്ന കൂട്ടരുടെതാണെന്നും.

"ഞാനും പദ്മിനിയും കുട്ടിക്കാലത്തു കുറത്തിയാട്ടത്തിന് കൂടുമായിരുന്നു അച്ഛനൊപ്പം," എന്നും രാധാമണിയമ്മ. "നല്ലൊരു കാലം ഞാനായിരുന്നു സ്ഥിരം കുറവൻ. ഉദ്യോഗം കിട്ടുംവരെ." വയസ്സ് 24 ആയപ്പോൾ സർക്കാർജോലി കിട്ടി രാധാമണിയമ്മ സിവിൽ സപ്ലൈസ് വകുപ്പിൽ ചേർന്നു. ചേട്ടൻ തുള്ളലിന് മൃദംഗം വായിച്ചിരുന്നു. പാട്ടുകളും ധാരാളമായി അറിയാം.

അതല്ലെങ്കിൽ തങ്കമണിപ്പിള്ള പുറത്തുള്ളവരെയും തുള്ളൽ അഭ്യസിപ്പിച്ചു. പാലയിലുള്ള രാമൻ, കൃഷ്ണൻ എന്നിവർ ഉദാഹരണം. വടക്കേ മലബാറുകാരൻ കലാമണ്ഡലം പ്രഭാകരൻ കൊച്ചിയിൽ താമസമാക്കിയ ശേഷം പറയൻതുള്ളൽ പഠിക്കുന്നത് തങ്കമണിപ്പിള്ളയുടെ കീഴിലായിരുന്നു. സ്വയം പഠിച്ച വയലാർ കൃഷ്ണൻകുട്ടി (1954-2017) സംശയനിവാരണത്തിന് വെച്ചൂരെത്തി മാനസഗുരുവിനെ കണ്ടുപോവുമായിരുന്നു. അടുത്ത തലമുറയിൽ ഉല്ലല നാരായണനുണ്ണി, ചേർത്തല രാധാകൃഷ്ണൻ, കാക്കനാട് സുരേഷ് എന്നിവരെയും അഭ്യസിപ്പിച്ചിട്ടുണ്ട്.

 



നിറയെ അരങ്ങുകൾ

വൃശ്ചികം തുടങ്ങി വേനൽ ഒടുങ്ങും വരെയുള്ള കാലത്ത് തങ്കമണിപ്പിള്ളയെ വീട്ടിൽ നന്നെ കുറവേ കാണാൻ കിട്ടിയിരുന്നുള്ളൂ എന്ന് രമാദേവി. "എന്നുമെന്നപോലെ പരിപാടിയാണ്. മുഖ്യമായും കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര് ജില്ലകളിൽ. തൃപ്പൂണിത്തുറ, ആലുവ, പറവൂർ, തിരുവഞ്ചിക്കുളം, തൃക്കാരിയൂർ, അന്നമനട, ചെറായി, തുറവൂർ, പള്ളിപ്പുറം, തിരുനക്കര, ഏറ്റുമാനൂർ, പൊൻകുന്നം.... ഒരിടത്തുനിന്ന് മറ്റൊരു ഉത്സവസ്ഥലത്തേക്ക്.... അന്നൊക്കെ പലപ്പോഴും ഞങ്ങളും സ്‌കൂളിൽ ദിവസങ്ങളോളം പോവാറില്ല."

ആ കാലത്തെ പ്രവൃത്തിബലം രമാദേവിക്ക് പിന്നീട് അനുഗ്രമായി. സീസണിൽ തുള്ളലും കുറത്തിയാട്ടവും ആയി 150ൽ കുറയാതെ അരങ്ങു കിട്ടുന്നു. വടക്കേ മലബാർ തുടങ്ങി തെക്കൻ തിരുവിതാംകൂർ വരെ ക്ഷേത്രങ്ങളിലും മറ്റു വേദികളിലും. "ഇന്നത്തെ കോഴിക്കോട് മുതൽ കൊല്ലം ജില്ലകൾ വരെ. എൻറെ 14 വയസ്സിൽ തുടങ്ങിയതാണ്. അച്ഛൻറെ അനുഗ്രഹം," എന്ന് പറയുന്ന രമാദേവിയുടെ അഞ്ചൂ സുകുമാറും സഞ്ജയ് സുകുമാറും അടുത്തിടെ വരെ സജീവമായി കലാരംഗത്ത് തുണയായി.

തങ്കമണിപ്പിള്ള അവസാനത്തെ അഞ്ചാറു വർഷം വേഷങ്ങൾ ഒഴിവാക്കി. "പ്രായം ചെന്നതോടെ നെറ്റിയിൽ ഒരു മറുക് വന്നു പെരുകാൻ തുടങ്ങി. നമസ്കാരത്തഴമ്പ് പോലൊന്ന്," എന്ന് രാധാമണിയമ്മ. "കിരീടം വച്ചുള്ള വിയർപ്പുകെട്ടിൽ. ഒടുവിൽ ശസ്ത്രക്രിയ വേണ്ടിവന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.... പിന്നീട് അരങ്ങത്തേക്കുണ്ടായില്ല." കുറേശ്ശെയായി തിമിരം കാഴ്ചയെ ബാധിച്ചു.

ആ വിവരം അറിയാതെ സഹൃദയലോകം തങ്കമണിപ്പിള്ളയെ പലപ്പോഴായി തുള്ളലിന് ക്ഷണിച്ചുപോന്നു. "അവസാന കൊല്ലങ്ങളിൽ അച്ഛന് ആവശ്യകലാകാരനുള്ള പെൻഷൻ കിട്ടിയിരുന്നു. മാസം 200 രൂപ," എന്ന് രമാദേവി.

കേരള സംഗീതനാടക അക്കാദമി 1980ൽ പുരസ്‌കാരം നൽകിയ തങ്കമണിപിള്ളക്ക് 1997ൽ ഒറ്റപ്പാലത്തിനടുത്തുള്ള ലക്കിടിയിലെ കിള്ളിക്കുറിശ്ശിമംഗലത്തുള്ള കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്‌കാരം കിട്ടി. "ഏറ്റവും അദ്‌ഭുതപ്പെടുത്തിയത് കേന്ദ്ര അവാർഡ് ആയിരുന്നു. ആകാശവാണിയിലെ വാർത്തയിൽനിന്നാണ് ഞങ്ങൾ വീട്ടിലിരുന്ന് വിവരമറിയുന്നത്," എന്ന് രമാദേവി.  

ഇത്രയൊക്കെയായിട്ടും വെച്ചൂർ തങ്കമണിപ്പിള്ളയുടെ ചിത്രങ്ങളോ കലാജീവിതത്തെ പറ്റിയുള്ള കുറിപ്പുകളോ വേണ്ടത്ര കിട്ടാനില്ലെല്ലെന്ന് കുടുംബത്തിന് ഖേദമുണ്ട്. അതിനിടയിലും ഗൃഹനാഥനെ കുറിച്ചുള്ള ഓർമകളിൽ സന്തോഷം കണ്ടെത്തുന്നു അംഗങ്ങൾ.

 
 

 

(രംഗകലാകുതുകിയാണ് ലേഖകൻ. മാധ്യമപ്രവർത്തകൻ. താമസം തൃശൂര്.)

 
embed video powered by Union Development


കലാനിലയം ഉണ്ണികൃഷ്ണൻ: പൂർവാശ്രമത്തിൽ കഥകളിക്കാരൻ

 കലാനിലയം ഉണ്ണികൃഷ്ണൻ: പൂർവാശ്രമത്തിൽ കഥകളിക്കാരൻ

 

പൊന്നാനിഭാഗവതരായി കേരളമൊട്ടുക്ക് പേരെടുക്കുംമുമ്പ് തിരുവിതാംകൂറുകാരൻ പയ്യൻ ഇരിഞ്ഞാലക്കുടയിലെ സ്ഥാപനത്തിൽ ചേരുന്നത് വേഷം പഠിക്കാനായിരുന്നു. ആറു പതിറ്റാണ്ട് പഴക്കമുള്ള ആ ചരിതത്തിലേക്ക് ഒരു മിന്നൽനോട്ടം.

ശ്രീവൽസൻ തിയ്യാടി

Kalanilayam M Unnikrishnan 
പുറപ്പാടിലെ കൃഷ്ണൻ ആയിട്ടായിരുന്നു അരങ്ങേറ്റം. ആറ് പതിറ്റാണ്ട് മുമ്പ്. എന്നാൽ പിന്നീട് സ്ഥിരമായി മീശവച്ച മുഖമായി. വേഷങ്ങൾ കിട്ടാഞ്ഞിട്ടായിരുന്നോ എന്ന ചോദ്യം പ്രസക്തമല്ല. കാരണം കഥകളി പഠിക്കേ മൂന്നാം വർഷം പയ്യൻ ചുവടുമാറി. കാൽസാധകം നിർത്തി തൊണ്ടയാക്കി കലായന്ത്രം. അങ്ങനെയാണ് കലാനിലയം എം ഉണ്ണികൃഷ്ണൻ എന്ന പാട്ടുകാരൻറെ പിറവി.

സംഭവത്തിന് രണ്ടു വേനലിനകം ഷഷ്ടിപൂർത്തിയാകും. കഥാനായകന് ഇന്ന് വയസ്സ് 73 നടപ്പ്.

ഇരിഞ്ഞാലക്കുടയിൽ കഥകളി പഠിച്ചിരുന്ന സ്ഥാപനത്തിന് തൊട്ടുള്ള കൂടൽമാണിക്യം അമ്പലത്തിൽ ആയിരുന്നു കന്നിയരങ്ങ്. സ്വല്പം കടുപ്പത്തിൽ നീലമനയോല തേച്ച മുടിവച്ച രൂപം. നേർത്ത അരവണ്ണത്തിന് പാകത്തിന് ഉടുത്തുകെട്ട്. എന്നാൽ ഉയരംതികഞ്ഞിട്ടല്ലാത്ത പ്രായമാകയാൽ ഞൊറി കാലടിയോളം ഞാന്നിട്ടുണ്ട്. ഉത്തരീയങ്ങൾക്കും ഒരുമിനുസം നീളക്കൂടുതൽ കല്പിക്കാം.

ഇങ്ങനെ സൂക്ഷ്മം പറയാൻ കാരണം ആ വേദി പകർത്തിയ ഒരു ഫോട്ടോ നിലവിലുള്ളതിനാലാണ്. കാലത്തിൻറെ വിസ്മൃതിയിലേക്ക് വഴുതിയിരുന്ന ആ കറുപ്പുംവെളുപ്പും ചിത്രം അടുത്തിടെ അവിചാരിതമായി കൈപ്പറ്റിയത് ഉണ്ണികൃഷ്ണന് കൗതുകമായി. ക്യാമറ മിന്നിയ കോണിൽ കടലാസുചുട്ടിക്കുള്ളിലെ മുഖം മറഞ്ഞിട്ടുണ്ട് -- ഉയർത്തിപ്പിടിച്ചിട്ടുള്ള സ്വന്തം കൈയാൽ.

Kalanilayam Unnikrishnan's Kathakali arangettam as Krishnan in Purappada @ Koodalmanikyam temple in Irinjalakuda, 1963


എന്നാൽ തട്ടിന്മേൽ ബാക്കിയുള്ളവരത്രയും വ്യക്തം. അച്ഛൻ തകഴി മാധവക്കുറുപ്പ് മുഖ്യ ഗായകൻ. ചേങ്ങില പിടിച്ചുള്ള പൊന്നാനിഭാഗവതർ തെക്കൻശൈലിയിൽ വലത്താണ് നിൽക്കുക. ഇലത്താളവുമായി വൈക്കംകാരൻ ചെമ്പിൽ വേലപ്പൻ നായർ. ചെണ്ട: ശ്രീനാരായണപുരം അപ്പു മാരാർ, മദ്ദളം: പാഴൂർ കൃഷ്ണൻകുട്ടി മാരാർ.

മദ്ധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ അവസാനത്തേതാണ് സംഗമേശ്വരഭൂവിൽ. അവിടെ മാത്രമേ ഉണ്ണികൃഷ്ണൻ കഥകളിവേഷമാടിയുള്ളൂ. ഒരേയൊരു തവണ. തിരിഞ്ഞുനോക്കുമ്പോൾ 1963ലെ സംഭവം അദ്ദേഹത്തിൽ വിശേഷിച്ച് കൗതുകം ഉണർത്തുന്നില്ല. എന്തെങ്കിലുമുണ്ടെങ്കിൽത്തന്നെ സ്വയം കളിയാക്കുന്ന നർമം: "ദൈവം സഹായിച്ച് നിങ്ങക്കാർക്കും പിന്നെ എൻറെ വേഷം കാണേണ്ടിവന്നില്ല. പുറപ്പാടിന്‌ കൃത്യം അന്നേരംതന്നെ പടം എടുത്തതുകൊണ്ട് ഒള്ള മുഖവും തെളിയാതെപോയി."

ഓടനാട്ടിൽനിന്ന് ഉണ്ണായിയൂരിലേക്ക്

പതിനെട്ടാം നൂറ്റാണ്ടിൻറെ രണ്ടാംപാദത്തിൽ പ്രസിദ്ധമായ 'നളചരിതം' എഴുതിയ ഉണ്ണായി വാര്യരുടെ സ്മരണയിൽ പണിത കലാനിലയം കുടികൊള്ളുന്നത് ആട്ടക്കഥാരചയിതാവിൻറെ ഭവനത്തിലാണ് എന്നാണ് പ്രമാണം. അവിടെയാണ് പഴയ ഓണാട്ടുകരയിൽനിന്നൊരു ബാലൻ വേഷം പഠിക്കാൻ എത്തുന്നത്. സ്ഥാപനത്തിന് അടിക്കല്ലിട്ട് അഞ്ചുകൊല്ലത്തിനു ശേഷം -- 1960ൽ. ജന്മദേശമായ കായംകുളത്തുനിന്ന് 160 കിലോമീറ്റർ താണ്ടി. സഞ്ചരിച്ചതേറെയും തീവണ്ടിയിൽ. കല്ലേറ്റുംകര സ്റ്റേഷനിൽ ഇറങ്ങി ആറു നാഴിക പടിഞ്ഞാട്ട് ബസ്സിലും.

അച്ഛൻറെ കൂടെയായിരുന്നു ആ വടക്കൻയാത്രക്കുള്ള പുറപ്പാട്. പിതൃവഴിയിലുണ്ട് കലാപാരമ്പര്യം, അതുപക്ഷേ സംഗീതത്തിലായിരുന്നു. മകനെ കഥകളിക്ക് ചേർക്കുമ്പോൾ തകഴി മാധവക്കുറുപ്പ് അദ്ദേഹത്തിൻറെ നാട്ടിലെ ശാസ്താക്ഷേത്രത്തിലെ സോപാനഗായകനാണ്. മുത്തച്ഛൻ 'ദാനവാരി കുറുപ്പ്' എന്ന് ഖ്യാതിയുള്ള കൊച്ചുകുഞ്ഞും അതിനുമുന്നെ ആ നടയ്ക്കൽ കൊട്ടിപ്പാടിസ്സേവ ചെയ്തുപോന്നു.

"കഥകളിക്കും പാടിയിരുന്നു അച്ഛൻ -- എൻറെ അരങ്ങേറ്റചിത്രത്തിൽനിന്ന് പിടികിട്ടിക്കാണുമല്ലോ. അരങ്ങുനിയന്ത്രിക്കുന്നു എന്ന് പറയാമെങ്കിലും അരങ്ങത്ത് വേഷമാണല്ലോ ഫലത്തിൽ പ്രധാനം. അതിനാൽതന്നെ അച്ഛന് മോഹം ഞാൻ കഥകളിക്കാരൻ ആവണം എന്നതായിരുന്നു," എന്നോർക്കുന്നു ഉണ്ണികൃഷ്ണൻ.

അമ്മനാടായ കായംകുളത്തുനിന്ന് പന്ത്രണ്ടാം വയസ്സിൽ ഇരിഞ്ഞാലക്കുടക്ക് പുറപ്പെട്ട ട്രെയിനിൽ എറണാകുളത്തുനിന്ന് അച്ഛൻറെ രണ്ടു പരിചയക്കാർ കയറി. അവരുടെ കൂടെയുണ്ടായിരുന്ന പയ്യനും കലാനിലയത്തിൽ വേഷം പഠിക്കാൻ പുറപ്പെട്ടിട്ടുള്ളതായിരുന്നു. കോട്ടയം മാങ്ങാനംകാരൻ ടി.ജി. ഗോപാലകൃഷ്ണൻ.

പിന്നീടത്തെ പ്രസിദ്ധ സ്ത്രീവേഷക്കാരൻ കലാനിലയം ഗോപാലകൃഷ്ണൻ അങ്ങനെ ഉണ്ണികൃഷ്ണന് സഹപാഠിയായി. തിരുവല്ലക്കാരൻ മന്മഥനും. (ഇദ്ദേഹം പിന്നീട് അരവിന്ദാക്ഷ മേനോൻറെ ബാലെ ട്രൂപ്പിൽ നർത്തകനായി, മദ്ധ്യവയസ്സ് പിന്നിട്ടതോടെ വീണ്ടും കുറേശ്ശെ കഥകളിയിലും.) പള്ളിപ്പുറം ഗോപാലൻനായർ വേഷം മേധാവിയായിരുന്ന തുടക്കകാലത്ത് കലാനിലയം രാഘവൻറെ കളരിയിൽ മുതിർന്നുവന്നു കുമാരന്മാർ. ഗോപാലകൃഷ്ണൻ മുന്നേ നാട്ടിൽനിന്ന് വേഷം ലേശം അഭ്യസിച്ചിട്ടുള്ളതായിരുന്നു. അതിനാൽ ഉണ്ണിക്കൃഷ്ണനെക്കാൾ മുന്നേ കലാനിലയത്തിൽ ഔപചാരികമായി അരങ്ങേറി.

"എൻറെത് പിന്നീടായിരുന്നു. രണ്ടാംവർഷം കഴിയുന്നതോടെ. ശ്രീകൃഷ്ണൻ. ഒറ്റക്ക്. ഉത്സവത്തിന്," എന്നോർക്കുന്നു. "വലിയ കുഴപ്പംകൂടാതെ പോയി."

തുടർന്നും ചൊല്ലിയാട്ടക്ലാസ് നടന്നുവന്നു. കലാമണ്ഡലം കുട്ടൻ അദ്ധ്യാപനത്തിന് വരുന്നതിന് തൊട്ടുമുമ്പുവരെ. ഉത്തരാസ്വയംവരം ദൂതൻ, ലവണാസുരവധത്തിലെ കുശലവന്മാർ, സീത തുടങ്ങി കഥാപാത്രങ്ങൾ കളരിയിലഭ്യസിച്ചു. രംഗത്ത് വേഷങ്ങൾ ഒന്നുമേ തുടർന്നുണ്ടായില്ല. സമകാലികൻ കലാനിലയം പരമേശ്വരൻ എന്ന ചുട്ടിക്കാരനും തുടക്കത്തിൽ വേഷം വിദ്യാർത്ഥിയായിരുന്നു.

വൈകിട്ട് കുളത്തിൽ മേൽകഴുകി വന്നാൽ സന്ധ്യക്ക് സ്ഥാപനത്തിൽ കുട്ടികൾ ഒത്തുചേർന്നുള്ള ഭജനയുണ്ട്. ഉണ്ണിക്കൃഷനും കൂടും. കൊച്ചൻറെ പാട്ട് മൂത്തവർ ശ്രദ്ധിക്കാൻ തുടങ്ങി. സംഗീതം തരക്കേടില്ലല്ലോ എന്നൊരഭിപ്രായം ആശാന്മാർക്കിടയിൽ പരക്കാനും ഹേതുവായി.

"അങ്ങനെ മൂന്നാം വർഷത്തിനിടെ അവർ അച്ഛനെ കലാനിലയത്തിലേക്ക് വിളിപ്പിച്ചു. കുട്ടിയെ പാട്ടിലേക്ക് തിരിച്ചുവിടട്ടെ എന്നാരാഞ്ഞു സ്ഥാപനമേധാവി പുതൂര് അച്യുതമേനോൻ. ആശയം അച്ഛന് ഒട്ടും ഇഷ്ടപ്പെട്ടില്ല. 'അവൻ വേഷക്കാരനായി കാണാൻ മോഹിച്ചാണ് ഇവിടെ കൊണ്ടുവന്നാക്കിയത്' എന്ന് ഓർമപ്പെടുത്തി. ആശാന്മാർ അവരുടെ ന്യായവും പറഞ്ഞു. 'എന്നാൽ നിങ്ങടെ ഇഷ്ടം പോലാട്ടെ' എന്ന് തീരെ തൃപ്തിയില്ലാതെ അച്ഛൻ പറഞ്ഞു. ഒട്ടും നേരം കളയാതെ ഇറങ്ങിപ്പോവുകയും ചെയ്തു."

പാട്ടുപാതയിലേക്ക് നടന്നേറിയത്

അതേതായാലും വൈകാതെ ഉണ്ണികൃഷ്ണൻ സപ്‌തസ്വരം അഭ്യാസത്തിനിരുന്നു. വേലപ്പൻ നായര് കൂടാതെ പാഴൂര് കൃഷ്ണൻകുട്ടി മാരാർ എന്ന ബഹുകലാപ്രയോക്താവ് -- ക്ഷേത്രമടിയന്തിരക്കാരനായ അദ്ദേഹം പാടും, കൊട്ടും. ,മഹാശയനായ ചേർത്തല കുട്ടപ്പക്കുറുപ്പും തെല്ലുമാസങ്ങൾ പഠിപ്പിച്ചു.

അങ്ങനെപോകെ ഇരിഞ്ഞാലക്കുടയിൽനിന്ന് 15 കിലോമീറ്റർ കിഴക്ക് കൊടകരയിൽ കഥകളി. കലാനിലയം ട്രൂപ്പിനൊപ്പം വേറെയും ഒന്നാംകിട കലാകാരന്മാരുണ്ട്. വിദ്യാർത്ഥിയെന്ന നിലയിൽ ഉണ്ണികൃഷ്ണനും എത്തി പുത്തുക്കാവ് ദേവീക്ഷേത്രത്തിൽ. താലപ്പൊലിയാണ്. മുഴുരാത്രി അരങ്ങ്. നിനച്ചിരിക്കാതെ കൃഷ്ണൻകുട്ടി മാരാർ എത്താതെപോയി. പരിഭ്രമമായി.

അനിശ്ചിതത്വം അവസാനിപ്പിക്കാൻ തീർപ്പുകല്പിച്ചത് വേലപ്പൻ നായരാശാനാണ്. "കയറിനിന്ന് പാട്..." എന്നങ്ങു പറഞ്ഞു ഉണ്ണികൃഷ്ണനോട്. ആജ്ഞയിൽ പരുങ്ങിയില്ല പയ്യൻ. പുറപ്പാടിന്‌ ഇലത്താളമേന്താൻ രണ്ടാമുണ്ട് ചുറ്റി. തുടർന്നൊരു പൂതനാമോക്ഷം. "ഓർമ ശരിയെങ്കിൽ കോട്ടക്കൽ ശിവരാമൻറെ ലളിത." അതിനും പാടി. "പിന്നീട് നേരുപറഞ്ഞാൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല."

Puthukkavu Devi Temple at Kodakara, where Kalanilayam Unnikrishnan debuted as a Kathakali musician


താമസിയാതെ, 1965ൽ കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി എത്തി ഉണ്ണികൃഷ്ണന് കലാനിലയത്തിൽ ഗുരുവായി. അഞ്ചുകൊല്ലം കഴിഞ്ഞ് കോഴ്സ് മുഴുമിപ്പിച്ചു. മാസങ്ങൾക്കകം കലാമണ്ഡലം വിളിച്ചു. ആദ്യം താത്കാലിക അടിസ്ഥാനത്തിൽ. 1980 തുടങ്ങി സ്ഥിരംനിയമനം. കലാമണ്ഡലം ആരംഭിച്ചുള്ള അൻപതാം വർഷത്തിലാണ് പുറമേസ്ഥാപനത്തിൽ അഭ്യസിച്ചൊരാൾ ആദ്യമായി ആശാനാവുന്നത്. അങ്ങനെ 23 കൊല്ലം പല തലമുറകളെ പഠിപ്പിച്ച് 2003ൽ വകുപ്പുമേധാവിയായി വിരമിച്ചു.

കലാനിലയകാലത്തിൻറെ മദ്ധ്യത്തിൽത്തന്നെ കഥകളിക്ക് പാടാൻ നിറയെ അവസരങ്ങൾ വന്നുതുടങ്ങി. നീലകണ്ഠൻ നമ്പീശൻ, ഉണ്ണികൃഷ്ണ കുറുപ്പ്, കലാമണ്ഡലം ഗംഗാധരൻ തുടങ്ങി വടക്കർക്കും അതല്ലാതെ ദക്ഷിണകേരളത്തിലെ പ്രമുഖരായ തകഴി കുട്ടൻ പിള്ള, തണ്ണീർമുക്കം വിശ്വംഭരൻ, ചേർത്തല തങ്കപ്പപ്പണിക്കർ, സുകുമാര മേനോൻ തുടങ്ങിയവർക്കും വിശ്വസിക്കാവുന്ന ശങ്കിടിയായി. കല്ലുവഴിയും കപ്ലിങ്ങാടനും ചിട്ടകൾ വശമാക്കി. 'കർണശപഥം' മലയാളക്കരയിൽ തരംഗമായ 1980കളിൽ തുടങ്ങി തിരക്കുള്ള പൊന്നാനിയായി.

Kalanilayam Unnikrishnan as the main musician

അച്ഛൻ മാധവക്കുറുപ്പ് ശതാഭിഷിക്തനായി പിറ്റേവർഷം മരിച്ചു -- 1982ൽ. മകൻ വേഷക്കാരനല്ലാതെ പോയല്ലോ എന്ന ഖേദമേതും കൂടാതെ. അദ്ദേഹം രചിച്ച വള്ളീപരിണയം, ഭീഷ്മവിജയം, സപ്താഹസംഭവം എന്നിങ്ങനെ മൂന്ന്  ആട്ടക്കഥകൾക്ക് സംഗീതം ചിട്ടപ്പെടുത്തിയത് ഉണ്ണികൃഷ്ണനായിരുന്നു. പലയിടത്തും പാടിയതും വേറെയാരും ആയിരുന്നില്ല.

ഇരിഞ്ഞാലക്കുടയിൽനിന്നുതന്നെ വിവാഹം കഴിച്ചു. അമ്പലത്തിനടുത്ത് താമസമാക്കി. ശ്യാമളാ-ഉണ്ണികൃഷ്ണൻ ദമ്പതിമാർക്ക് ഒരു മകനും മകളും. വേറെ നാട്ടിൽ ജീവിക്കുന്ന അവർക്കുമായി കുട്ടികൾ. "എനിക്കിന്ന് അസന്തുഷ്ടി ഒന്നുമേയില്ല. ആയ കാലത്ത് തിമർത്തു പാടി -- രാജ്യത്ത് മറ്റിടങ്ങളിലും വിദേശത്തും അടക്കം. ഇന്നിപ്പോൾ മുന്നെപ്പോലെ അരങ്ങുകളില്ല എനിക്ക്. നല്ലൊരു നിര യുവാക്കൾ രംഗത്തുണ്ടല്ലോ. അവരോടൊപ്പം ഈ പ്രായത്തിൽ മത്സരിക്കാനൊക്കുമോ?" എന്ന് പുഞ്ചിരിയോടെ. "പിന്നെ, നമുക്കും ഉണ്ടായിരുന്നു ഒരു കാലം. ആ സത്യം ചിലപ്പോൾ മനസ്സിലാക്കാതെയോ ഓർമിക്കാതെയോ അംഗീകരിക്കാതെയോ ചിലർ പെരുമാറും. അതിലേയുള്ളു ചെറിയൊരു പ്രയാസം."

You need to a flashplayer enabled browser to view this YouTube video


കഥകളിപ്പാട്ടുകാരിൽ വേഷപഠനം എന്ന പൂർവാശ്രമം ഉള്ളവർ ഇന്നും വേറെയും പേരുണ്ട്. സാക്ഷാൽ കലാമണ്ഡലം ഗോപിയുടെ സമകാലികൻ വൈക്കം പുരുഷോത്തമൻ പിള്ള ഒരുദാഹരണം. താരവേഷക്കാരൻറെ ഇഷ്ടഗായകൻ പത്തിയൂർ ശങ്കരൻകുട്ടി മറ്റൊരാൾ. അടുത്ത തലമുറയിൽ നെടുമ്പള്ളി രാംമോഹൻ. "വേഷം പഠിക്കുന്നത് പാട്ടിന് ഗുണം ചെയ്യും," എന്ന് കലാനിലയം ഉണ്ണികൃഷ്ണൻ. "അക്ഷരം നിരത്തുന്നുതുടങ്ങി അരങ്ങുചിട്ടകൾ ഉറപ്പിക്കുന്നതിനുവരെ കുറേക്കൂടി വ്യക്തത കിട്ടും."

മീശ മുഴുവൻ നരച്ചെങ്കിലും എടുത്തുകളഞ്ഞിലൊരിക്കലും. "പാരമ്പര്യകലയിൽ 'സാ' എന്ന് പാടുന്ന ചുണ്ടിനുമീതെ 'റ' എന്നൊരു വര" എന്നുതുടങ്ങി മുറുമുറുപ്പുണ്ടായിട്ടും. മറ്റു പലതിലുമെന്നപോലെ ഇക്കാര്യത്തിലും ഭാഗവതർക്ക് നല്ല തീർപ്പാണ്.

 
 
 (രംഗകലാകുതുകിയാണ് ലേഖകൻ. മാധ്യമപ്രവർത്തകൻ. താമസം തൃശൂര്.)

 

embed video powered by Union Development


സദനം കൃഷ്ണദാസ്: കറുത്തേടത്തെ കണ്ണൻ എന്ന വെണ്മയോർമ

 സദനം കൃഷ്ണദാസ്: കറുത്തേടത്തെ കണ്ണൻ എന്ന വെണ്മയോർമ

വൈവിദ്ധ്യമുള്ള വേഷങ്ങൾ കെട്ടിയാടി തെളിഞ്ഞുവരികേ അസുഖം പിടിപെട്ട് രംഗമൊഴിയേണ്ടി വന്നു. പ്രായം 49 മാത്രം തികയാനിരിക്കെ 2018 മാർച്ചിൽ അന്തരിച്ച കഥകളികലാകാരനെ സ്മരിക്കുന്നു ഒപ്പം പഠിച്ചവരും പ്രവർത്തിച്ചവരും ശിഷ്യരും ഗുരുസ്ഥാനീയരും സംഘാടകരും

ശ്രീവൽസൻ തിയ്യാടി
 

Sadanam Krishnadas 


കുറുവട്ടൂരെ ക്ഷേത്രത്തിൽ ഉച്ചപ്പൂജ കഴിഞ്ഞിരുന്നു. നാലമ്പലത്തിനകം നരസിംഹമൂർത്തിയുടെ നടയടഞ്ഞു. മതിലകത്തെ അഗ്രശാലയിൽ ചെണ്ടപഠിക്കാൻ എത്തിയിരുന്ന കുട്ടികൾ സാധകംചെയ്ത് പിരിഞ്ഞുപോയി. കനവെയിലിൽ ചതുരൻകുളവും കട്ടവിണ്ടപാടവും കുള്ളൻകുന്നുകളും വിറങ്ങലിച്ചു. കാറ്റോട്ടമില്ലാത്ത വള്ളുവനാടൻ മീനപ്പകൽ.

 
നരസിംഹമൂർത്തി ക്ഷേത്രം, കുറുവട്ടൂർ


തലേ സന്ധ്യക്ക് ഇവിടെ ഒരു കഥകളി നടക്കേണ്ടതായിരുന്നു. സദനം കൃഷ്ണദാസ് നായർ ഓർമയരങ്ങ്. അകാലത്തിൽ പോയ വേഷക്കാരൻറെ മൂന്നാം ചരമവാർഷികനാൾ. അതിന് 18 മണിക്കൂർമാത്രം ശേഷിക്കെ, അപ്രതീക്ഷിത തടസ്സം നേരിട്ടു. സഹൃദയലോകം കനിഞ്ഞ് സംഘാടകരുടെ നന്മയിൽ പരിപാടി മുടങ്ങിയില്ല. വേദി മാറി അകലെയല്ലാത്തൊരിടത്ത് നടന്നു. കാറൽമണ്ണ. പാലക്കാട് ജില്ലയിലെതന്നെ ചെർപ്പുളശ്ശേരിസമീപം മറ്റൊരു ഗ്രാമം. ഭംഗിയായി ആചരണം. മുന്നേ നിശ്ചയിച്ച പ്രകാരം വൈകിട്ട് അനുസ്മരണയോഗം. തുടർന്ന് രണ്ട് രംഗങ്ങളിലായി നാല് കഥാപാത്രങ്ങളുടെ അവതരണം. നളചരിതത്തിലെ കാട്ടാളൻ-ദമയന്തി, സുഭദ്രാഹരണത്തിലെ ബലഭദ്രർ-കൃഷ്ണൻ. അത്താഴം കഴിച്ചു പിരിഞ്ഞു ജനം വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റിൻറെ ഹാളിൽ.

അവിടെ കെട്ടിയാടിയവർ കൃഷ്ണദാസിൻറെ ഏറെക്കുറെ സമകാലികരാണ് സദനത്തിൽ. ഒരാൾ ശിഷ്യൻകൂടെയും. കലയഭ്യസിച്ച് സദനത്തിൽനിന്ന് 1980കളിലും '90കളിലും ആയി പുറത്തിറങ്ങിയവർ. നാൽവരും ഇന്നിപ്പോൾ വെള്ളിനേഴിക്കിപ്പുറം കുറുവട്ടൂരുണ്ട്. അനൗപചാരികമായൊരു സ്മൃതിവട്ടത്തിനായി. ഭാസി, മണികണ്ഠൻ, വിജയൻ, സദാനന്ദൻ. അവരുടെ തൊട്ടടുത്ത തലമുറയിലെ ചെണ്ടക്കാരൻ രാമദാസ് എന്ന പ്രദേശവാസിയും. വിശേഷാൽ ക്ഷണത്തിൽ കലാമണ്ഡലം ബാലൻ എന്ന ചുട്ടി-കോപ്പുനിർമാണം കലാകാരൻ എത്തിയിട്ടുണ്ട്. രാമദാസിനെ കണക്ക് കുറുവട്ടൂർ സ്വദേശി. കൃഷ്ണദാസിൻറെ പേരിൽ കുടികൊള്ളുന്ന സമന്വയം എന്ന സാംസ്കാരിക സംഘടനയുടെ മേധാവി. രണ്ടുവർഷം മുമ്പ് രൂപീകരിച്ച കഥകളി പ്രമോഷൻ സൊസൈറ്റിയുടെ അദ്ധ്യക്ഷനായ അറുപതുകാരനാണ് ഈ മേളനത്തിലെ ഏറ്റവും പ്രായംചെന്ന അംഗം. അദ്ദേഹത്തേക്കാൾ പത്തുവയസ്സ് ഇളപ്പമുള്ള ലേഖകൻ ചർച്ചയുടെ ചാലുവെട്ടിയും.

 

 


കൃഷ്ണദാസിനെ ഇവരാരും ആ പേരല്ല വിളിച്ചുപോന്നിട്ടുള്ളത്. അടുത്തുപരിചയമുള്ളവർ കണ്ണൻ എന്നേ പറഞ്ഞുശീലിച്ചുള്ളൂ. ഇളയവർക്ക് കണ്ണേട്ടൻ. കറുത്തേടത്തെ കണ്ണൻനായർ എന്ന് ആളുടെ നാട്ടുകാർ ചിലർ. ഭാരതപ്പുഴക്ക് പുഷ്ടികൂടുന്ന ഷൊറണൂരിന് നാലു നാഴിക കിഴക്ക് കൂനത്തറയാണ് ജന്മസ്ഥലം. അതേ വഴിയിൽ 18 കിലോമീറ്റർ ചെന്നാലായി കണ്ണൻ വേഷം പഠിച്ച സ്ഥാപനം. പത്തിരിപ്പാലക്ക് ലേശം തെക്കുള്ള പേരൂർ ഉൾനാട്ടിലെ സദനം കഥകളി അക്കാദമി.

അവിടെ 1983ലാണ് കണ്ണൻ വിദ്യാർത്ഥിയായി ചേരുന്നത്. മഴ കനത്ത ജൂൺ മാസത്തിൽ. പതിനാലാമത്തെ വയസ്സിൽ. പിറ്റേയാണ്ട് അരങ്ങേറ്റം. സദനം ഹരികുമാറും കലാനിലയം ബാലകൃഷ്ണനും കലാമണ്ഡലം പദ്മനാഭൻനായരും കീഴ്പടം കുമാരൻനായരും ഗുരുക്കളായി. തുടർന്ന് സ്ഥാപനത്തിൽ ഇടക്കാലങ്ങളിൽ ആശാനായി. സദനംട്രൂപ്പിനായും അല്ലാതെയും പച്ചയും കത്തിയും കരിയും താടിയും മിനുക്കും വേഷങ്ങൾ കെട്ടി. പുരുഷനായും സ്ത്രീയായും. മദ്ധ്യനാല്പതുകൾ പിന്നിട്ടതോടെ തികഞ്ഞ ആരോഗ്യവാനല്ലാതെയായി. അപ്പോഴും രംഗത്ത് പ്രവൃത്തിച്ചുപോന്നു. ക്രമേണ ബഹുതരം രോഗങ്ങൾ പിടിമുറുക്കിയപ്പോൾ അരങ്ങന്നുനിന്ന് കുറേശ്ശെയായി പിന്നാക്കമായി. ഒടുവൊടുവിൽ തീർത്തും വിരമിച്ചു. പ്രായം 49 തികയുന്നതിന് രണ്ടുമാസം മുമ്പ് അന്തരിച്ചു -- 2018 മാർച്ച് 19ന്.

ഇത്രയും ജീവിതരേഖ. ഗുമസ്തക്കണക്കുകൾക്ക് അപ്പുറമാണല്ലോ ജീവിതനിറങ്ങൾ. തെളിഞ്ഞതും ഇരുണ്ടതും ഇടയിലുള്ളവയും. അവയിലേക്ക് വെളിച്ചം വീശുന്ന വിധം തിരിഞ്ഞുനോക്കുകയാണ് സമപ്രായക്കാർ.

മനസ്സാലെ തിരനോക്ക്

കുറുവട്ടൂരമ്പലത്തിൻറെ ബലിക്കൽപ്പുര. മരത്തട്ടിൽ കൊത്തുപണി. കരിങ്കൽത്തിണ്ണക്ക് സുഖകരമായ പരുപരുപ്പ്. സൂര്യൻ ഉച്ചിയിലായിട്ടും ചൂടില്ലിവിടം. എഴുതിയെടുക്കുന്ന ആളടക്കം ഏഴുപേരുടെ സന്ധി.

ബലിക്കൽപ്പുര, നരസിംഹമൂർത്തി ക്ഷേത്രം, കുറുവട്ടൂർ


പഠിതാവായി കണ്ണൻ സദനത്തിൽ ചേരുമ്പോഴത്തെ സന്ദർഭങ്ങൾ ഇന്നലെ കഴിഞ്ഞതുപോലെ വ്യക്തം ഭാസിക്ക്. ആ ബാച്ചിൽ വേഷക്കാരായി രണ്ടാൾ വേറെയുണ്ടായിരുന്നു. ചെർപ്പുളശ്ശേരി-പട്ടാമ്പി പാതയോരത്തെ വീട്ടിൽനിന്നുള്ളവർ. നെല്ലായക്കാരൻ ശ്രീനാഥൻ, ഓങ്ങല്ലൂരുള്ള സന്തോഷ്‌കുമാർ. ആദ്യത്തെയാൾ സ്ത്രീവേഷക്കാരനായി. മറ്റെ പയ്യൻ കഥകളിരംഗത്ത് ഉറയ്ക്കാതെ പോയി.

കണ്ണന് അച്ഛനെ നേരത്തെ നഷ്ടപ്പെട്ടിരുന്നു. മുത്തശ്ശനാണ് ചേർക്കാൻ കൊണ്ടുവന്നത്. ആജാനബാഹുവായ കാരണവർ. "കുട്ടീ," അദ്ദേഹം ഭാസിയെ അടുത്തുവിളിച്ചു. അഞ്ചാംവർഷം വിദ്യാർത്ഥി. കാറൽമണ്ണക്കാരൻ. "നോക്കൂ, ചെക്കൻ വീടിൻറെ ചുറ്റുപുറംമാത്രം കണ്ടുവളർന്നവനാണ്. ഒന്ന് ശ്രദ്ധിക്കണം. ഏല്പിക്കുന്നു."
കണ്ണൻറെ പൂർവികർക്കില്ലായിരുന്നു കലാകൗതുകം.

അതിർക്കാടുള്ള സദനത്തിൻറെ ഇല്ലിപ്പടി കടന്ന് വൃദ്ധൻ മറഞ്ഞു. (ആ മനസ്സിൻറെ വ്യഥയോർത്തിട്ടോ തന്നെ കൈപിടിപ്പിച്ചതിൽ ആദരംതോന്നിയോ കുറുവട്ടൂർസംഗമത്തിലെ ഈ ഭാഗത്ത് ഭാസിക്ക് തൊണ്ടയിടറി.)

കഥകളി എന്തെന്നുതന്നെ പിടിയില്ലായിരുന്നു സദനത്തിലെത്തുവോളം കണ്ണന്. കുടുംബക്കാരിൽനിന്ന് വിട്ടുനിൽക്കുന്നതിൻറെ മൗഢ്യം ആദ്യമാദ്യം വ്യക്തമായിരുന്നു. "മിക്കവാറും ആലോചന. എല്ലാറ്റിനും ഒരു മാന്ദ്യം. അപ്പുവും (സന്തോഷ്‌കുമാർ) അങ്ങനെയായിരുന്നു. തുടക്കത്തിലേ പ്രസന്നനായിട്ട് ശ്രീനാഥനെ ഉണ്ടായിരുന്നുള്ളൂ. അയാള് ഇന്നും ഹാപ്പിയാ."

ക്രമേണ കണ്ണൻ ഉഷാറായി. ഒന്നുരണ്ടു കൊല്ലത്തോടെ മുഴുവനായും. "ഞാനൊക്കെ കാണുമ്പോഴേക്കും അങ്ങനെയാ," എന്ന് ചുട്ടി ബാലൻ. 1980കളുടെ രണ്ടാംപാതിയിൽ കോപ്പുപണിക്ക് ഇടയ്ക്ക് സദനത്തിലേക്ക് വിളിപ്പിക്കും ബാലനെ സ്ഥാപനം സാരഥി കെ കുമാരൻ. "കുമാരേട്ടൻ 1986ൽ ഞങ്ങളെ ദുബായ്ക്ക് കൊണ്ടുപോയി. കഥകളി. 'കിരാതം'. അതിൻറെ തയ്യാറെടുപ്പിന് അറയിൽ കിരീടവും മെയ്യാഭരണങ്ങളും നേരെയാക്കുമ്പോൾ ഇയാള് ഇടക്കൊക്കെ വരും. നോക്കിക്കാണാനും കൂടെക്കൂടാനും ഉത്സാഹമാണ്. അങ്ങനെ കണ്ണനുമായി അടുത്തുവന്നു."

ഈ ശുഷ്‌കാന്തി കണ്ണന് കളരിയിലും ഉണ്ടായിരുന്നു എന്ന് ഭാസി. "ക്ലാസ്സിന് പതിനഞ്ചെങ്കിലും മിനിറ്റ് നേരത്തെ എത്തും കണ്ണൻ. മുറി അടിച്ചു വൃത്തിയാക്കും."

അപ്പോഴും വീടെത്താനുള്ള ആവേശത്തിന് വലിയ കുറവൊന്നും വന്നില്ലെന്ന് മണികണ്ഠൻ. "കുടുംബം എന്നും ദൗർബല്യമായിരുന്നു. അന്നൊക്കെ ഹോംസിക്ക്. അടുപ്പിച്ചുള്ള രണ്ട് അനദ്ധ്യായദിവസങ്ങൾ കഴിഞ്ഞ് ചിലപ്പോൾ രണ്ടാംനാളേ കണ്ണൻ തിരികെ സദനത്തിൽ വരൂ," എന്ന് ഓർക്കുന്നു വെള്ളിനേഴിക്കാരൻ. "ആ മനഃസ്ഥിതി അവസാനംവരെ നിലനിന്നു. ഇന്ത്യക്കകത്ത് മറ്റിടങ്ങളിലോ വിദേശയാത്രക്കോ കഥകളിക്കായി പോയാലത്തെ വരുമാനം നല്ലൊരുപങ്കും കണ്ണൻ അവിടന്നേ ചിലവാക്കും. വീട്ടുകാർക്കായി അതുമിതും വാങ്ങി. തിരികെ എത്തിയാലുള്ള പണവും ഏടത്തിയേട്ടൻമാർക്കായും ഭാര്യക്കും മകനും ഒക്കെ ആയി അവര് മോഹിച്ച പ്രത്യേക വീട്ടുസാമാനങ്ങൾ വാങ്ങും."

അവനവന് പ്രാമുഖ്യം എന്നത് കണ്ണൻ കലാരംഗത്തും ഇച്ഛിച്ചില്ല എന്ന് വിജയൻ. സദനത്തിന് ഏറ്റവുമടുത്ത പട്ടണമായ ഒറ്റപ്പാലത്തിന് 130 കിലോമീറ്റർ തെക്ക് എറണാകുളത്തിനടുത്ത് ജന്മദേശമായ തൃപ്പൂണിത്തുറയിൽനിന്ന് ഫാക്ട് പദ്മനാഭനിൽനിന്ന് പ്രാഥമികപാഠങ്ങൾ കഴിഞ്ഞെത്തിയ വിജയൻ 2000ത്തിൽ സ്‌കോളർഷിപ്പ് മുഴുമിച്ചു. "തെക്കോട്ടൊക്കെ ഞങ്ങൾ പങ്കെടുത്ത കളികളിൽ ഇന്ന വേഷം എന്നുണ്ടായിരുന്നില്ല കണ്ണേട്ടന്. ഏല്പിച്ച ഏതും കെട്ടും." പോയ ദശകത്തിൻറെ മദ്ധ്യത്തിൽ ഫോർട്ട് കൊച്ചിയിലെ ഡെയ്‌ലി കഥകളി ഷോ നടത്തുന്നിടത്ത് സ്റ്റാഫ് ആയിരുന്നു. "ആടാൻ ധാരാളം ആശയങ്ങൾ ഉണ്ടായിരുന്നു. പലതും പ്രയോഗത്തിൽ ആൾക്കാർ ഇഷ്ടപ്പെട്ടിരുന്നുതാനും."

 
Sadanam Krishnadas in younger time at the house of guru Keezhpadam Kumaran Nair in Vellinezhi


സദനത്തിൽ കണ്ണൻ ആശാനായപ്പോൾ പ്രഥമ ശിഷ്യനായിരുന്നു സദാനന്ദൻ. "എൻറെ ആദ്യത്തെ ആശാനും. എന്നെ 'ധിത്തത്തത്ത' ചിവിട്ടാൻ പഠിപ്പിച്ച ആള്. ഒടുവിൽ, മൂന്ന് കൊല്ലം മുമ്പ്, രോഗം മൂർച്ഛിച്ച് വാണിയംകുളത്തെ ആസ്പത്രിയിൽനിന്ന് വടക്കോട്ട് പെരിന്തൽമണ്ണക്ക് കൊണ്ടുപോവാൻ ആംബുലൻസിൽ കയറ്റുമ്പോൾ കാലിൻറെ വശം ഞാൻ പിടിച്ചു. സത്യത്തിൽ, മരിക്കാൻ പിന്നീട് അധികമുണ്ടായില്ല."

കുന്തിപ്പുഴവക്കത്തെ ചെത്തല്ലൂരുള്ള ഇടമന ഇല്ലത്തെ സദാനനന്ദന് കഥകളിയിൽ മറ്റുപലർക്കും എന്നപോലെ ബ്രാഹ്മണ്യപ്പുറത്തുള്ള ബഹുമാനവും ഇളവുകളും കിട്ടിയിരുന്നു. "കണ്ണേട്ടൻറെ മെച്ചം എന്താച്ചാ അതൊന്നും എനിക്ക് ബാധകമാക്കിയില്ല. 'തിരുമേനി' എന്ന് ചിലർ അലങ്കാരം തന്നപ്പോഴും 'നീയ്യ്‌' എന്നുതന്നെ വിളിച്ചുപോന്നു. അത്രക്കുണ്ടായിരുന്നു അടുപ്പം." 

വളച്ചുകെട്ടില്ലാത്ത പെരുമാറ്റം

ഇതുപോലെ കാര്യങ്ങളിൽ നേരെചൊവ്വേ മട്ടായിരുന്നു എന്ന് വിജയൻ. "ഞാൻ പഠിപ്പിച്ചുരുന്ന കാലത്ത് ഒരു വിശേഷത്തിന് സദനത്തിൽ എത്തിയതായിരുന്നു കണ്ണേട്ടൻ. മെസ്സുള്ള വളപ്പിൽ മേലെഭാഗത്ത് സൗകര്യം കൂടിയ ലൊക്കേഷനുണ്ട് -- ഊട്ടി എന്നാണ് വിളിക്കുക. രാത്രിവിശ്രമത്തിന് അങ്ങോട്ട് ക്ഷണിച്ചു കണ്ണേട്ടനെ. 'നീയ്യ് വിളിച്ചിട്ടൊന്നും വേണ്ടാ എനിക്ക്...' എന്ന് മറുപടിയും കിട്ടി." കൂട്ടത്തിൽ സദാനന്ദൻ: "തിരിച്ചും ഉണ്ട്. പുതിയ വേഷങ്ങൾ റിഹേഴ്‌സ് ചെയ്യുമ്പോൾ പാത്രാനുസാരിയായുള്ള ഗർവ് ഞാൻ കാണിക്കാഞ്ഞാൽ കണ്ണേട്ടൻ പറയും: 'ഇപ്പൊ ഞാൻ ആശാനല്ല, അത് മറക്കണ്ട. പുച്ഛം എന്നോട് കാണിക്കുകതന്നെ വേണം'."

മറ്റുള്ളവരുടെ അധികാരത്തിൽ കൈകടത്താതെ കാര്യങ്ങൾ അന്വേഷിക്കുന്ന ശീലവും കണ്ണനുണ്ടായിരുന്നു. രാമദാസ് സദനത്തിൽ ചെണ്ട പഠിച്ച് അരങ്ങേറിയ കാലത്ത് ഒരു കേളി കൊട്ടിയത് പലയിടത്തും പിഴച്ചു. ആശാൻ തല്ലി, കോലുകൊണ്ടുതന്നെ. "ആ നേരത്ത് അതിലെ പോവാനിടയായി കണ്ണേട്ടൻ. കളിക്കുള്ള വേഷത്തിന് മനയോല തേച്ച മുഖവുമായി. ഞാൻ അറിഞ്ഞില്ല," എന്ന് രാമദാസ്. "ഇത് ഞാൻ മനസ്സിലാക്കിയത്‌ പിറ്റേന്നാളായിരുന്നു. പകല് എന്നെ കണ്ടപ്പോൾ കണ്ണേട്ടൻ ചോദിച്ചു: 'എന്തേ ഇന്നലെ അവടെ നടന്നത്. കൊട്ടിൽ പറ്റിയ പിഴവ് ഞാനറിയിച്ചു. 'ഹും, സാരല്യ. അങ്ങന്യൊക്ക ണ്ടാവും. ദോഷം കരുതി ശിക്ഷിക്കണതല്ല.' എൻറെ കണ്ണു നിറഞ്ഞു."

ഞങ്ങള് കുട്ടികളുടെ ഏത് കുറുമ്പും വേഗം മനസ്സിലാക്കും കണ്ണേട്ടൻ, എന്നും രാമദാസ്. "ഒരു സൂത്രവും അവിടെ ചെലവാവില്ല."

കഥകളിയാത്രകൾക്ക് പോവുമ്പോൾ കോപ്പുപെട്ടി വണ്ടിയേറ്റാൻ അനന്യമായ വൈഭവം ഉണ്ടായിരുന്നു കണ്ണന്. "ഏത് എവിടെ വച്ചാലാണ് ഓട്ടത്തിൽ അപായക്കുറവും ഇറക്കാൻ എളുപ്പവും എന്ന് കൃത്യം അറിഞ്ഞിരുന്നു," എന്നും സദാനന്ദൻ. കുശലവന്മാരായി ഇരുവർ ധാരാളം പ്രവർത്തിച്ചിട്ടുണ്ട്. "ഞാനായിട്ടും എത്ര ഉണ്ടായിരിക്കുന്നു ആ കോമ്പിനേഷൻ!" എന്ന് ഭാസി.

പാരമ്പര്യേതരമായ കലാസംരംഭങ്ങൾക്കും കണ്ണൻ മികവ് തെളിയിച്ചു. "ഷാലോം ടീവി ചാനലിൻറെ ഉദ്ഘാടനം, 2005ൽ," എന്നുപറഞ്ഞ് ഉദാഹരിക്കുന്നു ബാലൻ. "അവർക്ക് വേണ്ടത് കഥകളിയും ഓട്ടൻതുള്ളലും ചേർന്നുള്ളൊരു ഷോ. കണ്ണൻ ആയിരുന്നു അതത്രയും ചിട്ടപ്പെടുത്തിയത്." തുടർന്നുള്ള പതിറ്റാണ്ടിൽ 'അഷ്ടപദിയാട്ടം' എന്ന രംഗകല കവളപ്പാറയിലെ 'കലാസാഗർ' പുനരുദ്ധരിക്കുന്ന വേളയിൽ കണ്ണനും കെട്ടി ശ്രീകൃഷ്ണവേഷം. നവോന്മേഷത്തോടെ 1980കളിൽ ആവിധം അരങ്ങുപരീക്ഷിച്ച സംഘടനയുടെ തലവൻ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ (1924-92) ആയിരുന്നു. വെള്ളിനേഴിക്കാരൻ ചെണ്ടചക്രവർത്തി വിവാഹാനന്തരം താമസമാക്കിയ കവളപ്പാറ ഗ്രാമം കൂനത്തറയുടെ പരിസരമാണ്.

 
സദനം കൃഷ്‌ണദാസിന്റെ കത്തിവേഷം 
 


പൊതുവാളിനുണ്ടായിരുന്നതു പോലെ തൻറേടവും നായകത്വവും കണ്ണനും പ്രദർശിപ്പിച്ചിരുന്നു. "അയള് ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചുനിൽക്കും. തെറ്റാണ് എന്ന് ആരെത്ര ബോദ്ധ്യപ്പെടുത്തിയിട്ടും പിന്നെ കാര്യമില്ല," എന്ന് ഭാസി. "ഒരിക്കൽ, സന്ധ്യകഴിഞ്ഞ നേരത്ത് സദനത്തിലെ മൂലയ്ക്കലെ കിണറ്റിൻറെ കരയിൽ രണ്ടു പേര് കുളിക്കുകയായിരുന്നു. 'ആരാ അവടെ?' എന്നായി കണ്ണൻ. ആദ്യം മയത്തിൽ. ആശാന്മാരായിരുന്നു, അവർക്ക് രസംപിടിച്ചു. അതിനാൽ ഉത്തരമുണ്ടായില്ല. 'ആരടാ അവടെ!' എന്നായി. അങ്ങനെ ചോദ്യംചെയ്തത് ഭംഗിയായില്ല എന്ന് പിന്നീട് ആരോപണം വന്നു. 'അറിഞ്ഞുകൊണ്ടല്ലാത്തതിനാൽ ക്ഷമ ചോദിക്കില്ല' എന്ന് കണ്ണനും."

തീർത്ഥയാത്രക്കും വിനോദസഞ്ചാരത്തിനും ബാലനും കണ്ണനും സകുടുംബം കുറേ പോയിട്ടുണ്ട്. "ഗുരുവായൂര് ദർശനം. അതല്ലെങ്കിൽ ഞാനും അയളും കൂടി ശബരിമല. കൂടാതെ (പിന്നീടന്തരിച്ച കഥകളിനടൻ) പരിയാനംപറ്റ ദിവാകരൻറെ കുടുംബത്ത്.... പെരിങ്കന്നൂര് (പട്ടാമ്പിക്ക് തെക്ക്)," എന്നും ബാലൻ. "ചുട്ടിയിൽ എന്നെ വല്യ വിശ്വാസായിരുന്നു. 'എൻറെ തേപ്പ് ഇക്കുറി അത്ര വൃത്തിയായിട്ടില്ല. അതും കൂട്ടത്തിൽ ഒന്ന് വെടിപ്പാക്കണം' എന്ന് പറയാറുണ്ട്."

കുടുംബം കൊണ്ടുനടക്കുന്നതിലെ പ്രാപ്തി കണ്ണൻറെ മൂത്ത മൂന്ന് സോദരരിലും ആദരമുണ്ടാക്കി. പറമ്പിൽ തെങ്ങുകയറാൻ ആള് വന്നാലും ജ്യേഷ്ഠൻ കറുത്തേടത്ത് കുമാരദാസ് പറയുംപോലും: "കണ്ണൻനായര് ഇപ്പൊ ല്യ ബടെ. രണ്ടീസം കഴിഞ്ഞേ എത്തൂ. ന്ന്ട്ട് വരൂ."

അവസാനകാലങ്ങളിൽ കണ്ണൻ മരണം മുന്നിൽ കണ്ടിരുന്നു. ആസ്പത്രിയിൽ മോശംനിലയിൽ കിടന്ന ഒരു ദിവസം കാണാൻ ചെന്നതായിരുന്നു ബാലൻ. "എൻറെ കോപ്പുകളത്രയും വീട്ടിലുണ്ട്. അത് ബാലേട്ടൻ കൊണ്ടുപോണം. നന്നാക്കിയെടുത്ത് എന്തുവേണമെങ്കിലും ചെയ്തോളൂ," എന്നോർത്തെടുത്തപ്പോൾ ഈ ചുട്ടികലാകാരനും കുറച്ചധികം നേരം വികാരാധീനനായി കുറുവട്ടൂരെ അപരാഹ്നത്തിൽ. (മരണശേഷം ആ പെട്ടി കുടുംബക്കാരെ തിരിച്ചേൽപ്പിക്കാനും സാഹചര്യമുണ്ടായി എന്നത് മറ്റൊരു വിഷയം.)

ഓർമക്കളിയിലെ പങ്കാളികൾ

കുറുവട്ടൂര് യോഗത്തിന് തലേന്നാൾ നടന്ന കഥകളിയിൽ സഹകരിച്ച വേറെയും സദനം അദ്ധ്യാപകരും വിദ്യാർത്ഥികളും ഉണ്ട്. വേഷക്കാരൻ നരിപ്പറ്റ നാരായണൻ നമ്പൂതിരി, ചുട്ടിയാശാൻ കലാമണ്ഡലം സതീശൻ, ചെണ്ടക്കാരായ സദനം ഗോപാലകൃഷ്ണൻ, രാമകൃഷ്ണൻ, മദ്ദളവാദകൻ ദേവദാസ്, പാട്ടുകാരൻ ശിവദാസ്, പുതുമുറ ഗായകൻ  സായികുമാർ. അവർക്ക് പറയാനുള്ളതു കൂടി:

"വിദ്യാർത്ഥിയായിരുന്ന കാലത്തെ കണ്ണനെ ഓർക്കുന്നില്ല," എന്ന് സപ്തതി പിന്നിട്ട നരിപ്പറ്റ. "എന്നാൽ മൂന്നാല് കൊല്ലം മുമ്പ് കവളപ്പാറ ഒരു കളിക്ക് വേഷമുണ്ടായിരുന്നു. അത് കഴിഞ്ഞുള്ള രാത്രിയിൽ പരിസരത്ത് കണ്ണൻറെ വീടന്വേഷിച്ചെത്തി. അവിടെ പൂമുഖത്ത് ഇരിക്കുന്ന രൂപം തിരിച്ചറിയാൻ രണ്ടു നിമിഷമെടുത്തു. അത്രമാത്രം വാർദ്ധക്യം ബാധിച്ചിരുന്നു കണ്ണന് അതിനകം എന്നത് ഞെട്ടലോടെ മനസ്സിലാക്കി."

"അണിയറയിൽ ഒരു പത്തുകൊല്ലം മുമ്പൊരു സംഗതിയുണ്ടായി," എന്ന് സതീശൻ. "സദനത്തിൻറെ കളി. വെളുപ്പിന് ഞങ്ങൾ കെട്ടിപ്പെറുക്കി പോരികയാണ്. അണിയറ അലങ്കോലം. കണ്ണന് സഹിച്ചില്ല. പെട്ടിക്കാരോട് ഉറക്കെ കയർത്തു. ഞാൻ നിന്നു വിയർത്തു -- അരങ്ങിൻറെ പിന്നാമ്പുറം വൃത്തിയാക്കുക സത്യത്തിൽ എൻറെകൂടി ചുമതലയാണല്ലോ. എൻറെ പരുങ്ങൽ കണ്ടതും കണ്ണൻ തണുത്തു: 'സതീശേട്ടൻ ഒന്നും വിചാരിക്കരുതേ. ഇങ്ങനെ വെടിപ്പില്ലാതെ അണിയറ ശേഷിച്ചുകണ്ടപ്പോൾ വെളിച്ചപ്പെട്ട് പൂവ്വേ...' അതോടെ എല്ലാം ശാന്തം."

"കണ്ണപ്പനുണ്ണി എന്ന് എൻറെയൊരു പ്രയോഗംതന്നെ ഉണ്ടായിരുന്നു," എന്ന് ഗോപാലകൃഷ്ണൻ. "കണ്ണൻ (കൃഷ്ണദാസ്), അപ്പു (സന്തോഷ്‌കുമാർ), ശ്രീനാഥൻ (ഉണ്ണി) എന്നിവരുടെ ചെല്ലപ്പേരുകൾ കോർത്തുണ്ടാക്കിയത്." മലയാളത്തിലെ ആ 1977 ചലച്ചിത്രംപോലെ ആദ്യകാല കളറിൽ ഓരോ ഫോട്ടോയും എടുത്തിരുന്നു ഈ മൂവരുടെ. "ഇപ്പോഴും എൻറെ വീട്ടിലുണ്ടത്."

"നല്ല ഊക്കുള്ള ചൊല്ലിയാട്ടമായിരുന്നു കണ്ണൻറെ. കൊട്ടാൻ തന്നെത്താൻ ഉത്സാഹം കിട്ടും," എന്ന് രാമകൃഷ്ണൻ. "താടിവേഷം ആണെങ്കിൽ പരിയാനംപറ്റയെ മാതിരി ആവണം എന്ന് എപ്പോഴും പറയുമായിരുന്നു."

 

സദനം കൃഷ്‌ണദാസിന്റെ ഹനുമാൻ 


കണ്ണൻറെ ബാച്ചിൽ മദ്ദളം പഠിച്ചതാണ് ദേവദാസ്. പിന്നീട് ഇരുവരും സ്ഥാപനത്തിൽ അധ്യാപകരായി. വേഷമാശാൻ കലാനിലയം ബാലകൃഷ്ണന് വലിയ ബോദ്ധ്യമായിരുന്നു കണ്ണനെ. "കളരിയിയിൽ വരാനാവാത്ത ദിവസങ്ങളിൽ ബാലാശാൻ സർവം കണ്ണനെ ഏല്പിച്ചുപോവും. മഴക്കാലത്തെ ഉഴിച്ചിൽ കാര്യത്തിലും കണ്ണനെ വലിയ മതിപ്പായിരുന്നു."

പൊതുവാളാശാൻറെ പൗത്രൻ കലാസാഗർ കൃഷ്ണപ്രവീൺ കുറച്ചുകാലം കഥകളി പഠിക്കുകയുണ്ടായി കണ്ണനുകീഴിൽ. നാട്ടുകാർ. "ദക്ഷിണ കൊടുത്തു, അഭ്യാസം തുടങ്ങി. എന്നാൽ അക്കാലത്ത് എൻറെ ഉത്സാഹക്കുറവും കണ്ണേട്ടൻറെ വിദേശയാത്രാതിരക്കും കാരണം പതിയെപ്പതിയെ ക്ലാസ് നേർത്തു, ഇല്ലാതായി. പിന്നെ സാധിച്ചത് ആ വേഷങ്ങൾക്ക് ഇടക്കൊക്കെ കൊട്ടാനുള്ള അവസരമാണ്," എന്ന് ചെണ്ടക്കാരനും ഗായകനും ആയ യുവ കോളേജ് പ്രൊഫസർ -- വാദ്യപ്രയോക്താവ് കലാമണ്ഡലം വിജയകൃഷ്ണൻറെ പുത്രൻ. "അതത്രയും ഓർമയായി മനസ്സിലുണ്ട്."

സദനത്തിൽ പഠിച്ചും പഠിപ്പിച്ചും ഗായകനായ ശിവദാസ് ഒരുവർഷമായി കലാമണ്ഡലത്തിൽ അദ്ധ്യാപകനാണ്. "ബാലിവധം കഥയിലെ മുഴുവൻ അക്ഷരങ്ങളും എനിക്ക് ഇന്ന് തോന്നുന്നെങ്കിൽ അതിന് വലിയൊരു കാരണം കണ്ണേട്ടനാണ്. താമസിക്കുന്ന കെട്ടിടത്തിൽനിന്ന് പ്രാതലിനുശേഷം കളരിയിലേക്ക് എനിക്ക് ഒരുകാലത്ത് വേറാരുമായിരുന്നില്ല. 'പഠിച്ചത് കേൾക്കട്ടെടോ' എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കും. തലേന്നാൾ മനഃപാഠമാക്കിയ വരികളത്രയും കണ്ണേട്ടനായി ഞാൻ ചൊല്ലും," എന്നോർക്കുന്നു. "അന്നൊക്കെ ഉച്ചക്ക് ഇവർ വേഷക്കാർ ഉറങ്ങാൻ കിടന്നാൽ മൂന്നു മണിയുടെ ക്ലാസ്സിന് 15 മിനിറ്റ് മുമ്പ് വിളിച്ചുണർത്തേണ്ടത് എൻറെ ചുമതലയാണ്. 'അതുവരെ നീ സാഹിത്യം പഠിക്ക്' എന്ന് പറഞ്ഞേൽപ്പിക്കും."

കഥകളിസംഗീതത്തിൽ കലാമണ്ഡലത്തിൽ ഉപരിപഠനം നടത്തുകയാണ് ഇന്ന് സദനം സായികുമാർ. ശിവദാസിൻറെ ശിഷ്യൻ. "കുറച്ചുകാലമേ കണ്ണേട്ടനുമായി സമ്പർക്കം ഉണ്ടായിട്ടുള്ളൂ. ഉള്ളതത്രയും ഊഷ്മളം," എന്ന് പയ്യൻ. "എന്നോടും അന്വേഷിക്കാറുണ്ട് സാഹിത്യം പഠിക്കുന്ന കാര്യം. ചൊല്ലിക്കേൾപ്പിക്കാൻ പറയും. കൈയക്ഷരം നന്ന് എന്നൊരു കമൻറും."

സദനം കൃഷ്ണദാസ് നായർ 2021 അനുസ്മരണത്തിൽ കാറൽമണ്ണയിലെ മാർച്ച് 19 വേദിയിൽ കുഞ്ചുനായർ ട്രസ്റ്റ് ഭാരവാഹികളായ കെ.ബി. രാജാനന്ദും ആനമങ്ങാട് പീതാംബരനും സംസാരിച്ചു. പരിപാടിയുടെ സംഘാടകരായ സുദീപ് പിഷാരോടി എന്ന ആസ്വാദകൻ സ്വാഗതവും സദനം ചെറിയ മണികണ്ഠൻ എന്ന വേഷം-തിമില കലാകാരൻ നന്ദിയും പറഞ്ഞു.

വാൽക്കഷ്ണം: മേലത്തെ യോഗത്തിൽ സന്നിഹിതരായ സദനക്കാരെയോ അതുമായി ബന്ധപ്പെട്ട സഹൃദയരെയും മാത്രമേ കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ.

(രംഗകലാകുതുകിയാണ് ലേഖകൻ. മാധ്യമപ്രവർത്തകൻ. താമസം തൃശൂര്.)

 

 


free joomla templatesjoomla templates
2024  ആസ്വാദനം    globbers joomla template